FeaturedUncategorized

പൊതുനൻമ കർത്തവ്യമാക്കിയ പാപ്പ.

കത്തോലിക്ക സഭയുടെ പ്രവർത്തന മേഖലയെ പുനർ നിർവചിച്ച ക്രാന്തദർശിയായി പോപ്പ് ഫ്രാൻസിസ് തലമുറകളോളം സ്മരിക്കപ്പെടും. പൊതുനൻമ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതെന്തും സുവിശേഷമായി മാറും എന്ന് പഠിപ്പിച്ച പാപ്പയുടെ ആശങ്കയത്രയും മാനവികതയുടെ നിലനില്പ് മാത്രമായിരുന്നു. അമേരിക്കൻ ശൈലിയിലെ മുതലാളിത്തത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ആഗോള അടിസ്ഥാന വേതനം എന്ന ആശയത്തെക്കുറിച്ച് വാചാലനായപ്പോൾ പോപ്പ് കമ്മ്യൂണിസം പറയുന്നു എന്നാക്ഷേപിച്ചരുണ്ട്. അന്തസുള്ള വേതനം അവകാശമാണ് എന്ന് പ്രചരിച്ചപ്പോൾ വീണ്ടും അവർ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റാക്കി. Capitalism is a selctive economic system and this economy kills. എന്നും പാപ്പ പറഞ്ഞു. ഞാൻ പറയുന്നത് സുവിശേഷമാണ്. കമ്മ്യൂണിസമല്ല. എന്നായിരുന്നു വിമർശകരോട് ഫ്രാസിസ് പാപ്പയുടെ മറുപടി. ചൈനയിലെ ബിഷപ്പുമാരുടെ നിയമനം അംഗീകരിച്ചു കൊടുത്തതോടു കൂടി വിമർശകർ ആരോപണം കടുപ്പിച്ചു.

അന്താരാഷ്ട്ര തലത്തിൽ ഇശ്ളാം മതത്തോടു നടത്തിയ ചർച്ചകൾ യാഥാസ്തികരെ ചൊടിപ്പിച്ചത് തെല്ലൊന്നുമല്ല. ഈജിപ്തിലെ സന്ദർശനത്തിന് തൊട്ടു മുമ്പ് മുശ്ളിം തീവ്രവാദികൾ മനുഷ്യ ബോംബ് ആക്രമണം നടത്തിയെങ്കിലും പാപ്പ കുലുങ്ങിയില്ല. അൽ അസ്ഹർ ഇമാമിനെ സന്ദർശിച്ച് ചരിത്ര പ്രസിദ്ധമായ സമാധാന ഉടമ്പടി ഒപ്പിട്ടാണ് മാർപാപ്പ മടങ്ങിയത്. അറേബ്യൻ നാടുകൾ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ്. ഐസിസ് തീവ്രവാദികൾ ആക്രമണം നടത്തിയ സ്ഥലങ്ങൾ മാർപാപ്പ സന്ദർശിച്ചു.

ഇന്ത്യയിൽ സീറോ മലബാർ സഭയുടെ തലവനായ കർദിനാൾ ആലഞ്ചേരിയെ തൽസ്ഥാനത്ത് നിന്നു നീക്കിയ നിർണായക നടപടിയുണ്ടായി. ഫ്രാങ്കോയെ പുറത്താക്കിയതും ഇന്ത്യയിലെ നിർണ്ണായക നീക്കമായിരുന്നു. വത്തിക്കാനിലെ സുപ്രധാന സ്ഥാനങ്ങളിലേക്ക് സ്ത്രീകളെ നിയമിച്ചു കൊണ്ട് ലോകത്തെ ഞെട്ടിച്ചു. കാർഡിനൽ മക്കാരിക്കിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത് വീട്ട് എക്യുമെനിക്കൽ സീക്രസി എന്ന സഭാ നിയമത്തിന്റെ വേരറുത്തു.

വിമർശനങ്ങൾക്കു മുന്നിൽ പതറാതെ ധീരമായ നിലപാടുകളെടുത്ത ഫ്രാൻസിസ് പാപ്പ തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞപ്പോഴൊക്കെ തിരുത്താനും തയ്യാറായിട്ടുണ്ട്. എറണാകുളം – അങ്കമാലിയിലെ കുർബാന വിഷയത്തിൽ വത്തിക്കാൻ പ്രതിനിധിയെ പിൻവലിക്കാൻ ഉത്തരവിട്ടതും മാർപാപ്പയാണ്. ഇനി ഇക്കാര്യത്തിൽ വത്തിക്കാൻ ഇടപെടൽ ഉണ്ടാവില്ലെന്ന് അറിയിച്ചു കൊണ്ട് മാർപാപ്പയെടുത്ത ധീരമായ നിലപാടുകൾ ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *