ഫാ തര്യൻ ഞാളിയത്തിനു ഇന്ററിം ഓർഡർ ലഭിച്ചു.
എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ നിയമവിരുദ്ധമായി അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കപ്പെട്ടിരിക്കുന്ന ഫാ തര്യൻ ഞാളിയത്തിന് കോടതിയിൽ നിന്ന് ജീവന് സംരക്ഷണം ലഭിച്ചുകൊണ്ടുള്ള കോടതി ഇന്ററിം ഓർഡർ ലഭിച്ചതായി മനസിലാക്കുന്നു. ഈ ഒരു കാര്യം ആഘോഷമാക്കുന്നവർ ഉണ്ട് എന്നും അറിഞ്ഞു. ഇന്ത്യൻ നീതി വ്യവസ്ഥയിൽ ആര് തന്നെ തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്ന് കോടതി മുൻപാകെ അപേക്ഷിച്ചാൽ പ്രഥമദൃഷ്ട്ടിയാൽ ഇന്ററിം ഓർഡർ ആയിട്ടു അത് നൽകും. കോടതിയുടെ അവധിക്കുശേഷം ഇതിന്റെ വാദം നടക്കുമ്പോൾ ആ ഓർഡർ പിൻവലിക്കുകയും ചെയ്തെന്നിരിക്കാം. പിൻവലിക്കാൻ തന്നെയാണ് സാധ്യത കൂടുതൽ. ഇത്തരത്തിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്, കോടതിയിൽ നിന്ന് പ്രൊട്ടക്ഷൻ വാങ്ങിച്ചിരുന്നു, അതുപോലെ ഫാ ആന്റണി പൂതവേലി പ്രൊട്ടക്ഷനായി ആവശ്യപ്പെടുകയും വാദം കഴിഞ്ഞപ്പോൾ പ്രൊട്ടക്ഷൻ നൽകില്ല എന്നുള്ള തീരുമാനത്തിലേക്ക് എത്തി. ജീവന് ഭീഷണി ഉണ്ട് അതിനു പ്രൊട്ടക്ഷൻ പോലീസ് നൽകണം അതിൽ ആർക്കും തര്ക്കമില്ല, ഓരോരുത്തരുടെയും ജീവൻ അമൂല്യമാണ്, പക്ഷെ ആ കൽപ്പന ഉപയോഗിച്ച് കുർബാന തിരിഞ്ഞു നിന്ന് ചൊല്ലാനോ സ്റ്റാറ്റസ്കോ മൈന്റൈൻ ചെയ്യണം എന്നുള്ള അതെ കോടതിയിൽ ഉത്തരവുള്ള പള്ളിയിൽ കുർബാന അർപ്പിക്കാനോ ഫാ തറിയാന് കഴിയുകയില്ല. ഇദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രൊട്ടക്ഷൻ ദുരുപയോഗം ചെയ്തു മറ്റു കാര്യങ്ങൾക്കു ഉപയോഗിക്കാൻ പോലീസ് ഒത്താശ ചെയ്തു കൊടുക്കുകയും, രാഷ്ട്രീയ അധികാരികളോ, മെത്രാന്മാരോ , അതിനു പുറകിൽ ചേരടുവലികൾ നടത്തി ഈ കോടതി ഉത്തരവിനെ തന്നെ കുർബാന അർപ്പിക്കുവാനുള്ള ഉത്തരവായി ദുരുപയോഗം ചെയ്യാതിരിക്കാനാണ് പൊതുസമൂഹവും, ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്ന എല്ലാ പൗരന്മാരും ശ്രദ്ധിക്കേണ്ടത്. ഈ ഉത്തരവ് ഉപയോഗിച്ച് അതിനാൽ ഫാ തര്യൻ ഞാളിയത്തിനു മറ്റുള്ളവരെ അപഹസിക്കുന്നതിനോ തെറി വിളിക്കുന്നതിനോ, തന്റെ കർമ്മങ്ങൾ അനുഷ്ഠിച്ചു പള്ളിയിൽ അസ്വസ്ഥത ഉണ്ടാക്കാനുള്ള ലൈസെൻസ് ആയി എടുത്താൽ അത് ബസിലിക്ക ഇടവകയിൽ, എറണാകുളം അങ്കമാലി മേജർ അതിരൂപത മുഴുവനും അത് വലിയ ബഹളത്തിന് കാരണമാകും. കാരണം, കത്തീഡ്രൽ പള്ളി എന്ന നിലയിൽ അതു ഈ അതിരൂപതയുടെ മാതൃഭാവനമാണ്, ഈ അതിരൂപതയിലെ എല്ലാ വിശ്വാസികൾക്കും ആ ഭവനത്തില് പ്രേത്യേകമായ അവകാശമുണ്ട്, അവിടുത്തെ കാര്യങ്ങൾ എല്ലാവരും ജാഗ്രതയോടെ വീക്ഷിക്കുന്നു, പ്രവർത്തിക്കുന്നു. ഫാ തിരിയാൻ ഞാളിയത് കോടതിയോട്, തന്റെ ജീവനും സ്വത്തിനും പള്ളിയിൽ തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന അധികാരങ്ങളുടെ വിനയോഗത്തിനും, കർമ്മങ്ങൾ ചെയ്യുന്നതിനുമുള്ള സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും കോടതി, ജീവനുള്ള സംരക്ഷണം മാത്രമേ നൽകിയിട്ടൊള്ളു, കോടതിയോട് യഥാർത്ഥത്തിൽ ഫാ തര്യൻ ഞാളിയത് ആവശ്യപ്പെട്ടത്, വികാരി എന്ന നിലയിലും ട്രുസ്ടിമാരെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിര്വഹിക്കുന്നതിനുള്ള സംരക്ഷണമാണ്, പക്ഷെ ഫാ തര്യൻ ഞാളിയത് അവിടുത്തെ വികാരി അല്ലെന്നും, മോൺസിജോർ ആന്റണി നരികുളം അച്ചൻ തന്നെയാണ് ഇപ്പോഴും അവിടെ വികാരി എന്നും, മാത്രമല്ല പാരിഷ് കൗണ്സിലിനെയും പൊതുയോഗത്തെയും വകവെക്കാതെ തന്നിഷ്ടപ്രകാരം ബിഷപ്പ് ബോസ്കോ പുത്തൂർ നിയമിച്ച കൈക്കാരൻമാരെ ഇടവക സമൂഹം അംഗീകരിക്കുന്നില്ല എന്നുള്ളതും സത്യമാണ് എന്നിരിക്കെ കോടതി തര്യൻ ഞാളിയത്തിനു ജീവനുള്ള സംരക്ഷണം മാത്രമേ ഇന്ററിം ഓർഡർ ആയിട്ടു നൽകിയിട്ടൊള്ളു.