ശ്രീ ജോൺ പോൾ പാത്തികുളങ്ങര എന്ന വെക്തി പറവൂർ കച്ചേരിപടി പള്ളിയെ കുറിച്ചു സാമൂഹ്യമാധ്യങ്ങളിൽ നടത്തുന്ന പ്രചരണങ്ങളുടെ സത്യാവസ്ഥയെക്കുറിച്ചു പ്രസ്തുത ഇടവകയിൽ ലഭിച്ച തെളിവുകൾ സഹിതമുള്ള റിപ്പോർട്ട്.
2025 ഏപ്രിൽ അഞ്ചാം തിയതി സെന്റ് ജർമൈൻസ് ഇടവകയിൽ വൈകീട്ട് 6 .30 നു നടന്ന പാരിഷ് കൌൺസിൽ യോഗത്തിൽ, പ്രാർഥനക്കും സ്വാഗതത്തിനും ശേഷം റിപ്പോർട്ട് വായന നടന്നുകൊണ്ടിരിക്കെ പാരിഷ് കൌൺസിൽ അംഗം ശ്രീ ജോൺ പോൾ പാത്തികുളങ്ങര ബഹളം വെച്ച് യോഗനടപടികൾ തടസപ്പെടുത്തുകയും റിപ്പോർട്ട് വായന തുടരാൻ സമ്മതിക്കാതിരിക്കുകയും ചെയ്തപ്പോൾ അധ്യക്ഷൻ എന്ന നിലയിൽ, വികാരി ഫാദർ ജെറി ഞാളിയത്ത് അദ്ദേഹത്തോട് നിശ്ശബ്ദനായിരിക്കാനും റിപ്പോർട്ട് വായനക്ക് ശേഷം സംസാരിക്കാനും ആവർത്തിച്ച് ആവശ്യപ്പെടുകയുണ്ടായി. പക്ഷെ അത് വകവെക്കാതെ വികാരിയച്ചനെയും മീറ്റിംഗിലുണ്ടായിരുന്ന പാരിഷ് കൌൺസിൽ അംഗങ്ങളെയും, പ്രത്യേകിച്ച് സ്ത്രീകളെയും ശ്രീ ജോൺ പോൾ അസഭ്യമായ വാക്കുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയണുണ്ടായത്. അദ്ദേഹത്തിന്റെ അസഭ്യവർഷം അസഹനീയമായപ്പോൾ, അതിൽ നിന്ന് രെക്ഷപെടാൻ പാരിഷ് കൌൺസിൽ അംഗങ്ങളോട് മീറ്റിംഗ് ഹാളിൽ നിന്ന് പുറത്തേക്കിറങ്ങാൻ വികാരിയച്ചൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ പാരിഷ് കൌൺസിൽ അംഗങ്ങളെ ശ്രീ ജോൺ പോൾ പാത്തികുളങ്ങര പിന്തുടർന്ന് അസഭ്യവർഷം നടത്തുകയും, ഒരു സീനിയർ സിറ്റിസനായ പാരിഷ് കൌൺസിൽ അംഗത്തിന്റെ കഴുത്തിന് പിടിച്ച് ആ വ്യക്തിയുടെ ശാരീരികമായ അവസ്ഥയെ അപഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ ആ വ്യക്തിയെ പള്ളിമേടയുടെ മുൻവശത്തിരുന്ന ചെറിയ ഗ്യാസ് സിലിണ്ടർ എടുത്ത് അടിക്കാൻ മുതിരുകയും ഭയപ്പെടുത്തുകയും ചെയ്തു. അസഭ്യവർഷവും ഭീഷണിയോടൊപ്പം പള്ളിമേടയുടെ ഒരു ജനൽ ഗ്ലാസ് പൊട്ടിച്ച് ഭയാനക അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇത്രുണതിൽ സ്ത്രീകളടക്കമുള്ള പാരിഷ് കൌൺസിൽ അംഗങ്ങൾ പള്ളിക്കകത്തു കയറ്റി വാതിലടച്ചു സുരക്ഷിതമാക്കികൊണ്ടാണ് മീറ്റിംഗ് പൂർത്തിയാക്കിയത്.
2025 മാർച്ച് 23 ന് നടന്ന പാരിഷ് കൌൺസിൽ യോഗത്തിലും, യോഗധ്യക്ഷനായ വികാരിയച്ചനോടും മറ്റ് അംഗങ്ങളോടും അസഭ്യം പറഞ്ഞതിന്റെ പേരിൽ ശ്രീ. ജോൺ പോൾ എന്ന വ്യക്തിയെ പ്രസ്തുത മീറ്റിംഗിൽ വെച്ച് തന്നെ കൗൺസിൽ താക്കീത് ചെയ്തിട്ടുള്ളതും അത് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. 2025 മാർച്ച് 9 ന് നടന്ന പൊതുയോഗത്തിലും, യോഗത്തിൽ പങ്കെടുക്കുകയും എന്നാൽ യോഗത്തിന്റെ അറ്റന്റൻസ് രെജിസ്റ്ററിൽ ഒപ്പിടാൻ തയ്യാറാകാതിരിക്കുകയും യോഗത്തിൽ ഉടനീളം ബഹളം വെച്ച് പൊതുയോഗം തടസപ്പെടുത്താനും ഈ വ്യക്തി ശ്രമിച്ചിരുന്നു. ഇതിനു മുൻപ് 2024 ഏപ്രിൽ 14 ന് നടന്ന പൊതുയോഗത്തിൽ ഇദ്ദേഹം പൊതുയോഗത്തിൽ റിപ്പോർട്ട് വായിച്ചുതുടങ്ങിയ വനിതാ സെക്രട്ടറിയുടെ കയ്യിൽ കയറി പിടിക്കുകയും കയ്യിൽ നിന്ന് റിപ്പോർട്ട് പുസ്തകം ബലമായി പിടിച്ചു വാങ്ങി പൊതുയോഗം തടസപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ
സെക്രട്ടറി നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് സ്റ്റേഷൻ ക്രൈം 453/24 U/S 354 ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്തു ശ്രീ ജോൺ പോൾ പാത്തികുളങ്ങരക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.
യാതൊരു പ്രകോപനവും ഇല്ലാതെ പാരിഷ് കൌൺസിൽ യോഗങ്ങൾ മനഃപൂർവ്വം തടസപ്പെടുത്തുകയും, വികാരിയച്ചനെ അസഭ്യ പറയുകയും, സ്ത്രീകളെ കേട്ടാലറക്കുന്ന വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചു സംസാരിക്കുകയും, കൗൺസിൽ അംഗങ്ങളെ ദേഹോപദ്രവം ഏൽപ്പിക്കാൻ മടിയില്ലാത്തയാളുമാണ് താനെന്ന് ശ്രീ ജോൺ പോൾ പതികുളങ്ങര പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഈ കാരണത്താൽ പാരിഷ് കൌൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഈ വ്യക്തിയെ വിലക്കിയില്ലെങ്കിൽ, തങ്ങൾക്കു മീറ്റിംഗിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് പാരിഷ് കൌൺസിൽ ഒന്നടക്കം അധ്യക്ഷനോട് ആവശ്യപ്പെട്ടു.
തന്റെ അഭിപ്രായങ്ങളോ വിയോജിപ്പുകളോ മാന്യമായി അവതരിപ്പിക്കാൻ ശ്രീ ജോൺ പോൾ പാതികുളങ്ങരയ്ക്ക് നിരവധി അവസരങ്ങൾ നൽകിയതിന്റെ വെളിച്ചത്തിലും, ഒരു പാരിഷ് കൗൺസിൽ അംഗം പാലിക്കേണ്ട മന്യത പാലിക്കാത്തതിന് ആവർത്തിച്ച് നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചു അക്രമം തുടരുന്നതിനാലും, മറ്റു തെളിവുകളുടെയോ വിശദീകരങ്ങളുടെയോ ആവശ്യമില്ലാത്തവിധം കണ്മുൻപിൽ നടന്ന സംഭവങ്ങളുടെ വെളിച്ചത്തിൽ, ഇടവകയുടെ പൊതുനന്മയ്ക്കും പാരിഷ് കൌൺസിലിന്റെ തുടർന്നുള്ള സുഗമമായ നടത്തിപ്പിന് അനിവാര്യമായ കാര്യം എന്ന നിലയ്ക്ക് ശ്രീ ജോൺ പോൾ പാത്തികുളങ്ങരയെ തുടർന്നുള്ള പാരിഷ് കൌൺസിൽ മീറ്റുങുകളിൽ നിന്ന് മാറ്റി നിർത്താൻ പാരിഷ് കൗൺസിൽ തീരുമാനിച്ചതായി വികാരിയച്ചൻ അറിയിച്ചു. മാത്രമല്ല ഇത്തരം ആളുകൾ പാരിഷ് കൗസിൽ അംഗങ്ങളായി തുടരുന്നത് പാരിഷ് കൗണ്സിലിന്റെ തന്നെ വിശ്വാസ്യതക്ക് ഭംഗം വരുത്തുമെന്നതിനാൽ, ഇദ്ദേഹത്തിന്റെ പാരിഷ് കൗൺസിൽ അംഗത്വം രെദ്ദ് ചെയ്യണമെന്ന് കൗൺസിൽ അംഗങ്ങൾ ആവിശ്യപെട്ടു. ഇക്കാര്യത്തിൽ തുടർ നടപടികൾ താൻ പൊതുയോഗത്തിന്റെ അഭിപ്രായം കൂടി കേട്ടതിനു ശേഷം എടുക്കുന്നതായിരിക്കും എന്ന് വികാരിയച്ചൻ കൗൺസിലിനെ അറിയിച്ചു.
തുടർന്ന് ഏപ്രിൽ 6 ഞായറാഴ്ച നടന്ന പൊതുയോഗത്തിൽ പാരിഷ് കൗണ്സിലിന്റെ നിർദ്ദേശം അവതരിപ്പിക്കപ്പെടുകയും പൊതുയോഗത്തിൽ പങ്കെടുത്ത നൂറോളം പേരിൽ മൂന്നു പേർ ഒഴിച്ച് ശ്രീ ജോൺ പോൾ പാത്തികുളങ്ങരയുടെ പാരിഷ് കൗൺസിൽ അംഗത്വം രെദ്ദ് ചെയ്യണമെന്ന് തന്നെയാണ് ആവിശ്യപെട്ടത്. ഇതിനോട് വിയോജിപ്പു പ്രകടിപ്പിച്ച മൂന്നുപേരും എന്നാൽ ശ്രീ ജോൺ പോൾ പാത്തികുളങ്ങരയുടെ പ്രവർത്തികളെയും ഉപയോഗിച്ച വാക്കുകളെയും മറ്റ് അംഗങ്ങളോടൊപ്പം അപലപിച്ചു. ഇടവകയുടെ ഉന്നത സമിതിയായ പൊതുയോഗത്തിന്റെ അഭിപ്രായം പരിഗണിച്ച് ഉചിതമായ നടപടി ഉടനെ സ്വീകരിക്കുന്നതാണെന്ന് വികാരിയച്ചൻ പൊതുയോഗത്തെ അറിയിച്ചു. പൊതുയോഗത്തിൽ ശ്രീ ജോൺ പോൾ പാത്തികുളങ്ങരയും പങ്കെടുത്തിരുന്നു. പാരിഷ് കൗൺസിലിലെ വനിതാ അംഗങ്ങളും ജോൺ പോളിനാൽ മർദ്ധിക്കപ്പെട്ട അംഗവും ജോൺ പോളിനെതിരെ നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.