Featured

എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരമാണ് വേണ്ടത്.അല്മായ മുന്നേറ്റം

അല്മായ മുന്നേറ്റം അതിരൂപത എക്സിക്യൂട്ടീവ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് പാമ്പ്ലാനി എന്നിവരുമായി നടത്തിയ ചർച്ചയിൽ മുന്നോട്ട് വച്ചിട്ടുള്ള നിലപാടുകൾ:
എറണാകുളം അതിരൂപതയുടെ പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം ആവശ്യമില്ലെന്നും ശ്വാശ്വത പരിഹാരം നേടിയെടുക്കുക എന്നതും, മറ്റു രൂപതകൾക്ക് മാതൃകയാവുന്ന തരത്തിൽ പ്രാതിനിധ്യസ്വഭാവമുള്ള ഒരു സഭയായി മാറുക എന്നതുമാണ് അല്മായ മുന്നേറ്റം ലക്ഷ്യം വയ്ക്കുന്നത്.
കുർബാന വിഷയത്തിൽ താൽകാലിക സമവായങ്ങൾക്ക് ഇനി പ്രസക്തിയില്ല. ശാശ്വതമായ പരിഹാരം മാത്രമായിരിക്കണം വിശ്വാസികളും വൈദീകരും ആഗ്രഹിക്കുന്നത്.അതിരൂപതതലത്തിൽ ഭരണക്രമത്തിൽ അതിരൂപതയോടും ദൈവജനത്തോടും പ്രതിബദ്ധതയും ഉത്തരവാദിത്വവും ഉള്ള ഭരണസംവിധാനം നിലവിൽ വരണമെന്നും അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.
അതിരൂപതയ്ക്ക് ഒരു അഡ്മിനിസ്ട്രേറ്റീവ് ആർച്ച് ബിഷഷപ്പിനെ അതിരൂപത വൈദിക ഗണത്തിൽ നിന്നും അടിയന്തരമായി നിയമിക്കണം.
സഭയിലെ പാരമ്പര്യ അധികാര സംവിധാനമായ ആർച് ഡീക്കൻ സ്ഥാനം പുനർ സ്ഥാപിക്കുകയും ആ സ്ഥാനത്തേക്ക് വൈദിക സമിതിയും പാസ്റ്ററൽ കൗൺ സിലും അംഗീകരിക്കുന്ന പാനലിൽ നിന്നുള്ള വൈദികനെ നിശ്ചിത കാലത്തേക്ക് അധികാരങ്ങളുള്ള ആർച്ച് ഡീക്കനായി നിയമിക്കണം.

നവീകരണം:
അതിരൂപത ഭരണ സംവിധാനത്തിലെ സുതാര്യതയില്ലായ്മയാണ് ഭൂമികുംഭകോണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചത്. അതിനാൽ താഴെ പറയുന്ന മാറ്റങ്ങൾ അനിവാര്യമാണ്.

1.അതിരൂപതയിൽ പാരമ്പര്യ പള്ളിയോഗം ഭരണസംവിധാനം എല്ലാ തലങ്ങ ളിലും കാര്യാക്ഷമമായി നടപ്പാക്കണം

2.സഭയുടെ ഭൗതിക സ്വത്തുക്കളുടെ കൈകാര്യം സംബന്ധിച്ച് മെത്രാൻ്റെ അനിയന്ത്രിതമായ അധികാരം ഒഴിവാക്കണം.

3.ഇടവകകളുടെയും പള്ളി പൊതുയോഗങ്ങളുടേയും അധികാരങ്ങൾ പുനർ സ്ഥാപിക്കണം

4.അതിരൂപതലത്തിലും ഇടവകകളിലും ചിലവുകൾ അംഗീകരിച്ച ബഡ്ജറ്റു കൾക്ക് വിധേയമായി മാത്രം നടത്തണം.

5.അതിരൂപതലത്തിൽ (സ്ഥാപനങ്ങളുൾപ്പെടെ) ബഡ്ജറ്റുകൾക്ക് പ്രസ്ബിറ്റൽ കൗൺസിലിൻ്റെയും പാസ്റ്ററൽ കൗൺസിലിൻ്റെയും അംഗീകാരം നേടണം.

6.അതിരൂപതയുടെ അർദ്ധവർഷ കണക്കുകൾ പ്രസ്ബിറ്റൽ കൗൺസിലിലും പാസ്റ്റർ കൗൺസിലിലും പാസാക്കുകയും അതിരൂപതാ മിസത്തിൽ പ്രസി ദ്ധീകരിക്കുകയും ചെയ്യണം.

7.ഇടവകകളിലെ എല്ലാ മാസവും പാരിഷ് കൗൺസിലുകൾ പാസാക്കുന്ന കണക്കുകൾ ഇടവക നോട്ടീസ് ബോർഡിലും ഇടവക ബുള്ളറ്റിനുകളിലും പ്രസിദ്ധീകരിക്കണം.

8.അതിരൂപത ഭൂമി ക്രയവിക്രയങ്ങളെയും നിശ്ചിത തുകയിൽ കൂടുതലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ കൊട്ടേഷനുകൾ സംബന്ധിച്ചുള്ള വിവരങ്ങളും അതിരൂപത മിസത്തിൽ പ്രസിദ്ധീകരിക്കണം.

9.ഇടവകകളിൽ നടക്കുന്ന ഭൂമി ക്രയവിക്രയങ്ങളെയും നിശ്ചിത തുകയിൽ കൂടുതലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ കൊട്ടേഷനുകൾ സംബന്ധിച്ചുള്ള വിവരങ്ങളും ഇടവക നോട്ടീസ് ബോർഡിലും ഇടവക ബുള്ളറ്റിനുകളിലും പ്രസദ്ധീകരിക്കണം.

10.അതിരൂപത സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും ഡയറക്ടർ ബോർഡു കളിൽ ദൈവജനത്തിനു മതിയായ പ്രാതിനിധ്യം ലഭിക്കണം. ആയതിന് ആവശ്യമായ ചട്ടങ്ങൾ അടിയന്തരമായി രൂപീകരിക്കണം.

11.അതിരൂപതാ തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും ട്രസ്റ്റുക ളുടെയും കണക്കുകൾ പ്രസ് ബിറ്റൽ കൗൺസിലിലും പാസ്റ്റർ കൗൺസി ലിലും അവതരിപ്പിക്കുകയും പ്രവർത്തനങ്ങൾ ചർച്ചകൾക്ക് വിധേയമാക്കുകയും വേണം.

12.അതിരൂപത സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും വാർഷിക കണക്കുകൾ അതിരൂപതാ മിസത്തിൽ പ്രസിദ്ധപ്പെടുത്തണം.

13.ഇടവക സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനു പൊതുയോഗത്തിന്റെ അധി കാരം നിലനിർത്തുന്ന വിധം അതിരൂപത നിയമാവലി പുനക്രമീകരിക്കുക.

14.ഇടവകകളുടെ തദ്ദേശീയമായ ആരാധന രീതികളും, സംസ്കാരങ്ങളും തിരുനാളുകളുടെ പ്രത്യേകതകളും ഇടവകകളുടെ അവകാശമായി പ്രഖ്യാപിക്കുക.

15.പൊതുയോഗത്തിൻ്റെയോ പാരീഷ് കൗൺസിലിൻ്റെയോ തീരുമാനങ്ങളെ റദ്ദാക്കാനൊ പിരിച്ചുവിടുവാനൊ ഉള്ള ബിഷപ്പിൻ്റെ അധികാരം എടുത്തു കളയുക.

16.ഏകപക്ഷിയമായി ഇടവക കൈകാരന്മാരെ നിയമിക്കാനുള്ള ബിഷപ്പിന്റെ അധികാരം എടുത്തു കളയുക.

എന്ന്,

ഷൈജു ആൻ്റണി
പ്രസിഡന്റ്

പി.പി. ജെറാർദ്ദ്
സെക്രട്ടറി

റിജു കാഞ്ഞൂക്കാരൻ
വക്താവ്

Leave a Reply

Your email address will not be published. Required fields are marked *