Editor's Pick

ചേർത്തല, പള്ളിപ്പുറ, വൈക്കംജനം: മുഴുവൻ വൈദീകർക്കൊപ്പം

ചേർത്തല : എറണാകുളം അങ്കമാലി അതിരൂപതയോട് സഭാ അധികാരി കളും പോലീസ് ഉദ്യോഗസ്ഥരും കാട്ടുന്ന നീതി നിഷേധത്തിനും അക്രമത്തിനുമെതിരെ അൽമായ മുന്നേറ്റത്തിൽ അഭിമുഖ്യത്തിൽ  പ്രതിഷേധ റാലിയും ജനകീയ വിചാരണ സദസും നടത്തി. എറണാകുളം ബിഷപ് ഹൗസിൽ വിശ്രമിക്കുകയായിരുന്ന അതിരൂപതായിലെ  21 വൈദികരെ കഴിഞ്ഞ 11 ന് പുലർച്ചെ ബാഹ്യ പ്രേരണയിൽ പോലീസ് വലിച്ചിഴക്കുകയും തല്ലി ചതക്കുകയും പൗരോഹിത്യ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തതിൽ പ്രതിഷേധി ച്ചാണ്  ചേർത്തല, പള്ളിപ്പുറം, വൈക്കം ഫൊറോന സമിതികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടി ഒരുക്കിയത്. ഹോളി ഫാമിലി സ്കൂൾ മൈതാനത്ത് നിന്ന് പ്രതിഷേധ റാലി ആരംഭിച്ചു. പള്ളിപ്പുറം പള്ളി വികാരി റവ.ഡോ. പീറ്റർ കണ്ണമ്പുഴ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആയിര കണക്കിന് വിശ്വാസികൾ പങ്കെടുത്ത റാലി നഗരം ചുറ്റി മില്ലേനിയം ഹാളിൽ സമാപിച്ചു. മുട്ടം പള്ളി വികാരി റവ ഡോ.ആന്റോ ചേരാം തുരുത്തി പതാക ഏറ്റുവാങ്ങി. തുടർന്ന് നടന്ന ജനകീയ വിചാരണ സദസിൽ വൈക്കം ഫൊറോനാ വികാരി ഫാ, ബർക്കുമാൻസ് കൊടാക്കൽ അധ്യക്ഷത വഹിച്ചു. പോലീസ് മർദനത്തിന് ഇരയായ വൈദികർക്ക് സ്വീകരണം നൽകി. അൽമായ മുന്നേറ്റം അതിരൂപതാ പ്രസിഡന്റ് ഷൈജു ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി. ഫാ. സെബാസ്റ്യൻ തളിയൻ, ഫാ. ജോയ്സ് കൈതക്കോട്ടിൽ, ഫാ. പോൾ ചിറ്റനപ്പള്ളി, ഫാ. രാജൻ പുന്നക്കൽ, ഫാ. സുരേഷ് റോക്കി മൽപ്പാൻ, ഫാ. ജോയി പ്ലാക്കൻ,  പി.പി. ജരാർദ്ദ്, ‘തങ്കച്ചൻ പേരയിൽ, സോബിൻ ജോൺ കണ്ണമ്പള്ളി, റോക്കി എം. തോട്ടുങ്കൽ, വി.കെ. ജോർജ് എം. എം. മാത്യു മണിപ്പാടം, സ്കറിയാ സെബാസ്റ്റ്യൻ, ജോസുകുട്ടി കരിയിൽ, ജോസഫ് ആൻ്റണി, അഗസ്റ്റിൻ ചെറുമിറ്റത്ത്, ജാക്സൺ മാത്യൂ സാബു ജോൺ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *