Editor's Pick

തോട്ടുപുറം അച്ചനെതിരെ നടപടി ഉണ്ടായേക്കും

കുർബാനയെ ആയുധമാക്കിയത് ആര് എന്ന അന്വേഷണം സഭ ആരംഭിച്ചു. അതിന്റെ ഭാഗമായ തെളിവെടുപ്പിനായി ഇന്നലെ ജെറിൻ പാലത്തിങ്കലിനെ വിളിച്ച് മൊഴി രേഖപ്പെടുത്തിയതായി അറിയുന്നു. വരും ദിവസങ്ങളിൽ തോട്ടു പുറം അച്ചനുൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയേക്കും. കുർബാന അരുതെന്ന കോടതി വിലക്ക് ലംഘിക്കാൻ തോട്ടുപുറം അച്ചൻ മെത്രാപ്പൊലീത്തൻ വികാരിയുടെ അനുവാദം വാങ്ങിയിരുന്നില്ല. Dysp യുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും ഫെബ്രുവരി 15 വരെ തൽസ്ഥിതി തുടരാമെന്ന് ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ അതിന് മുമ്പ് തന്നെ വന്ന് കുർബാന അർപ്പിച്ചത് മനപ്പൂർവം സംഘർഷമുണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടിമാത്രമാണ്. ദുരുദ്ദേശപരമായ ലക്ഷ്യത്തോടെ കുർബാന അർപ്പിക്കുന്നത് ex communication വരെ നേരിടാവുന്ന ഗുരുതരമായ കുറ്റമാണ്. അതിനാകട്ടെ സഭാധികാരികളിൽ നിന്ന് അനുവാദം വാങ്ങിയിരുന്നില്ല. MTNS എന്ന സംഘടന പറഞ്ഞത് കേട്ട് വീണ്ടുവിചാരമില്ലാതെ എടുത്തു ചാടിയത് തോട്ടുപുറം അച്ചന് വിനയായി മാറും. വത്തിക്കാനിലെ ബന്ധപ്പെട്ട ഡിക്കാസ്ട്രികളിലേക്ക് പരാതികൾ അയക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ജെറിൻ പാലത്തിങ്കൽ എന്ന വൈദികന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ചിരുന്നു എന്നതിന് മെഡിക്കൽ തെളിവുകളുണ്ട്. അദ്ദേഹത്തെ ബന്ദിയാക്കിക്കൊണ്ട് നടത്തിയ കുർബാന യഥാർത്ഥത്തിൽ കുർബാന നിന്ദയാണ്. കുർബാന ചൊല്ലുന്ന വൈദികനു മുന്നിൽ മറ്റൊരു വൈദികനെ കയ്യേറ്റം ചെയ്യുന്ന ദാരുണമായ സംഭവം ആ ദേവാലയത്തിലുണ്ടായി. അതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം തോട്ടുപുറം അച്ചനാണ്. ദേവാലയത്തിന്റെ വാതിലുകൾ ഉള്ളിൽ നിന്ന് കുറ്റിയിട്ടു ബന്ധിച്ചിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സത്യസന്ധമായ തെളിവെടുപ്പുകൾ നടത്തിയാൽ സഭാപരമായ നടപടികൾക്ക് തോട്ടുപുറം അച്ചൻ വിധേയനായേക്കും. സി സി ടി വി ഹാർഡ് ഡിസ്ക് മോഷണം നടത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകും. സംഘർഷത്തിന് നേതൃത്വം നൽകിയ ടോം കുര്യാക്കോസിനെതിരെയും നടപടി ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *