പ്രസാദഗിരി പള്ളിവികാരി ഫാ. ജെറിൻ പാലത്തിങ്കൽ സംഭവങ്ങൾ തെളിവു സഹിതം വിശദീകരിക്കുന്നു
പ്രസാദഗിരി പള്ളിയിൽ കഴിഞ്ഞ ദിവസം ഇടവക വികാരി ബഹു. ജെറിൻ പാലത്തിങ്കലിനെ മർദ്ദിച്ചതും, കൂടാതെ അവിടേക്ക് കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് ഏകീകൃത കുർബാനയർപ്പിക്കാൻ വന്ന ഫാ. ജോൺ തോട്ടുപറത്തിനും ഉണ്ടായ സംഭവങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന്റെ വെളിച്ചത്തിലാണ് വികാരി ഫാ ജെറിൻ പ്രസ് റീലീസ് നടത്തുന്നത്. ഇതിന്റെയെല്ലാം സത്യാവസ്ഥ തെളിവു സഹിതം വിശ്വാസികൾക്ക് അറിയാൻ അവകാശമുണ്ട്. ഇന്ന് ഫെബ്രുവരി 03 -ാം തിയതി ഉച്ചകഴിഞ്ഞ് 2.30 ന് എറണാകുളം ലിസി ആശുപത്രിയുടെ പരിസരത്ത് വച്ച് പ്രസാദഗിരി ഇടവക വികാരി ഫാ. ജെറിൻ പാലത്തിങ്കൽ നടന്ന സംഭവങ്ങളുടെ തെളിവു സഹിതം ജനങ്ങളെ അറിയിക്കുന്നു. സത്യത്തെ എങ്ങനെയൊക്കെ വളച്ചൊടിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് മുഖ്യധാരാ ചാനലുകളും നാലാംകിട അന്നഭോജനത്തിനുവേണ്ടി കള്ളകഥകൾ പടച്ചുവിടുന്ന യൂറ്റൂബ് ചാനലുകളും. അവർക്ക് വേണ്ടത് പണമാണ്, സബ്സ്ക്രൈബേഴ്സാണ് അതിനുവേണ്ടി എന്തു നുണയും നെറികേടും പബ്ലിക് ആയി പറയുന്നതിൽ യാതൊരു മടിയുമില്ലാതായിരിക്കുകയാണ്, മാത്രമല്ല ധാർമ്മിക ബോധവുമില്ലാത്ത ഇത്തരം ചാനലുകളെ വിവേകത്തോടെ സമീപിച്ചില്ലായെങ്കിൽ ജനം വഞ്ചിതരാകും എന്നുള്ളതിൽ സംശയമില്ല. സത്യം ജയിക്കട്ടെ.