പ്രസാദഗിരി പള്ളിയിലെ വികാരിയച്ചനെ മേജർ ആർച്ചുബിഷപ്പിന്റെ ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് പ്രസാദഗിരിയിൽ നടന്ന പ്രതിഷേധ റാലിയും, സമ്മേളനവും
പ്രസാദഗിരി പള്ളിയിലെ വികാരിയച്ചനെ മേജർ ആർച്ചുബിഷപ്പിന്റെ ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് പ്രസാദഗിരിയിൽ നടന്ന പ്രതിഷേധ റാലിയും, സമ്മേളനവും
പ്രസാദഗിരി പള്ളി വികാരി റവ. ഫാ. ജെറിൻ പാലത്തിങ്കലിനെ ഏകീകൃത കുർബാന ചൊല്ലണം എന്ന ആവശ്യവുമായി പള്ളിയിൽ കയിക്കൂടിയ ക്രിമിനൽ സ്വഭാവമുള്ള ഏതാനും വ്യക്തികൾ പെപ്പർ സ്പ്രെ ഉപയോഗിച്ച് അവശനാക്കുകയും മർദ്ദിക്കുകയും ചെയ്തു. പള്ളി വാതിലുകൾ അടച്ച് വികാരി ഫാ. ജെറിനെ ബന്ധിയാക്കി, ഫാ. ജോൺ തോട്ടുപുറത്തിനെക്കൊണ്ട് ഏകീകൃത കുർബാനചൊല്ലിക്കുക എന്നതായിരുന്ന വന്ന അക്രമികളുടെ ലക്ഷ്യം. മർദ്ദനത്തിൽ അവശനായ ഇടവക വികാരി ഫാ. ജെറിൻ ഇപ്പോഴും എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ അക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് വികാരി ഫാ. ജെറിൻ പാലത്തിങ്കിലിന് എൈക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രസാദഗിരി പള്ളിയിൽ ഞായറാഴ്ച (2.2.2025) വൈകിട്ട് 5.30 ന് പ്രതിഷേധ റാലിയും സമ്മേളനവും നടന്നു. റാലിയുടെ ആരംഭത്തിൽ ശ്രീ തോമസ് കീച്ചേരി ആമുഖ പ്രഭാഷണം നടത്തി റാലി ഫ്ലാഗ് ഓഫ് ചെയ്തു. കോർ കമ്മിറ്റി അംഗങ്ങളായ ശ്രീ ജെയ്മോൻ, പ്രകാശ് പി ജോൺ, കെസിവൈഎം അതിരൂപത പ്രസിഡന്റ് ജെറിൻ സംസാരിച്ചു. റാലിയുടെ സമാപനത്തിൽ ഫാ. രാജൻ പുന്നയ്ക്കൽ, ശ്രീ. ഷൈജു ആന്റണി എന്നിവർ മുഖ്യപ്രഭാഷണം നടത്തുകയും അൽമായമുന്നേറ്റം വൈസ് പ്രസിഡന്റ് ശ്രീ റെജീന നന്ദി പ്രകാശിപ്പിച്ചു. അതിരൂപതയിലെ വൈദീകരും ഇടവകയിലെ മുഴുവൻ ജനങ്ങളും ഇന്ന് റാലിയിൽ പങ്കെടുത്തു.





