ജനറാൾ സിസ്റ്റർ ഗ്രേസ് തെരേസിൻ്റെ അറിയിപ്പ് കണ്ടു. വായിച്ചപ്പോൾ ലജ്ജകൊണ്ട് തലതാഴ്ന്നുപോയി. നിങ്ങൾ ഏതുലോകത്തിലാണ് ജീവിക്കുന്നത്. താങ്കൾ ഇരിങ്ങാലക്കുട രൂപതയിലാണ് ജനിച്ചതെങ്കിലും എർണാകളത്തെ കാര്യങ്ങൾ അറിയാമല്ലോ. എർണാകുളം അങ്കമാലി രൂപതയിലെ 328 - പള്ളികളിൽ 321- ദേവാലയത്തിലും ജനാഭിമുഖ കുർബാനയാണ് അർപ്പിക്കുന്നത്.490-വൈദികരിൽ 460 പേരും കൽദായ വിരുദ്ധരാണ്. ആകെയുള്ള ആറര ലക്ഷം വിശ്വാസികളിൽ 99 ശതമാനവും ഒറ്റക്കെട്ടാണ്. ഇതെന്തെ നിങ്ങൾ മാത്രം അറിയാതെ പോയത്. നിങ്ങളുടെ ജനറളേറ്റ് സ്ഥിതി ചെയ്യുന്ന അങ്കമാലി -വേങ്ങൂർ എന്ന സ്ഥലവും എർണാകുളം രൂപതയിലാണെന്ന കാര്യം മറക്കരുത് സഹോദരി.
ഇക്കഴിഞ്ഞ ജനുവരി 11 - വെളുപ്പിന് 4 - മണിക്ക് തങ്ങളുടെ മേൽവിലാസകേന്ദമായ രൂപതാകേന്ദ്രത്തിൽ കിടന്നുറങ്ങിയ 21 വൈദികരെ 400-ലധികം പോലീസ്കാർ അടിച്ചും തൊഴിച്ചും ചവുട്ടിക്കുട്ടി പുറത്താക്കുന്ന വീഡിയോ ദൃശ്യങ്ങൾ ലോകമലയാളികൾ കണ്ടതാണ്. ഈ പോലീസ് നരനായാട്ടിനെതി രെ പ്രതിക്ഷേധിക്കുവാൻ നാളെ ഫെബ്രുവരി 1- ശനിയാഴ്ച കാലടിയിൽ ഒരുയോഗം ചേരുകയാണല്ലോ. കാഞ്ഞൂർ, വല്ലം,മഞ്ഞപ്ര തുടങ്ങിയ മൂന്നു ഫോറാനകളിലെ വിശ്വാസികളും സസ്യാസിനികളും, വൈദികരും ഒന്നിക്കുന്ന ഈ പരിപാടിയിൽ CMC കന്യാസ്ത്രികൾ പങ്കെടുക്കുവാൻ പാടില്ലന്നാണ് തേരേസാ കന്യാസ്ത്രീയുടെ തീട്ടൂരം . സിനഡ് (തിരുട്ടുസംഘം ) മെത്രാന്മാരുടെ ആവശ്യപ്രകാരമായിക്കുമല്ലോ താങ്കളുടെ ഈ കത്ത് .ഒരു കാര്യം ഓർമ്മിച്ചോ ജനറാളിൻ്റെ ഈ എഴുത്തിന് ടോയ്ലറ്റ് പേപ്പറിൻ്റെ വില പോലും എർണാകുളം രൂപതയിലെ കന്യാസ്ത്രി സമൂഹം നല്കില്ല. നൂറു കണക്കിന് സിസ്റ്റേസ് ഈപരപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പാണ്. നിങ്ങളുടെ മഠത്തിലെ ്് കസ്യാസ്തികൾ അടിമകളല്ല, അബലകളുമല്ല. ഇവർ ഞങ്ങളുടെ മക്കളും ഞങ്ങളുടെ സഹോദരികളുമാണെ യാഥാർത്ഥ്യം മറക്കരുത്. C M C ജനറളേറ്റിൽപ്പെട്ട എർണാകുളം പ്രൊവിൻസിലെ ലിറ്റിൽ പ്ലവറും അങ്കമാലി പ്രൊവിൻഷ്യാളും ഈ രൂപത ക്കാരാണെന്ന വസ്തുതയും പെരിയ ബഹുമാനപ്പെട്ട ഗ്രേസ് തേരേസ് മറക്കരുത്.
എർണാകുളം രൂപതയിലെ വൈദികരേയും വിശ്വാസികളയും പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതച്ച് ജാമ്യമില്ല വകുപ്പ് ചേർത്ത് കേസെടുത്ത നടപടിയെക്കെതിരെയാണ് ഈ യോഗവും കാര്യങ്ങളും . കാപട്യമെത്രാന്മാരുടെ വാക്കു് കേട്ട് എർണാകുളം രൂപ താ വിശ്വാസികൾക്കെതിരെ നിങ്ങൾ നിലയുറപ്പിച്ചാൽ വലിയ ഭവി ഷ്യത്ത് നേരിടേണ്ടി വന്നേക്കാം. ഇവിടുത്തെ വിശ്വാസികളും കന്യാകാസ്ത്രികളും വൈദികരും ഒറ്റക്കെട്ടാണ്. ഞങ്ങളുടെ ദേവാലയത്തിലേക്ക് നിങ്ങൾ ഒറ്റു കാരായ കന്യാസ്ത്രീകൾ കടന്നു വരുമ്പോൾ വിശ്വാസികൾ പ്രതികരിച്ചാൽ നിങ്ങൾ ചതിച്ചികളായ അധികാരത്തിൻ്റെ മത്ത് പിടിച്ചവർ ജീവനും കൊണ്ട് ഓടേണ്ടി വന്നേക്കാം
ഇവിടുത്തെ നുറു കണക്കിന് കന്യാസ്ത്രികൾ ജോലി ചെയ്യുന്നത് ഞങ്ങളുടെദേവാലയങ്ങളിലും മഠങ്ങളിലും സ്കൂളുകളിലും ആശുപത്രികളിലും ആണെന്ന സത്യം എന്തെ ജനറാളേ ഓർക്കാത്തത്. ഞങ്ങളുടെ മക്കളും സഹോദരിമാരുമാണ് ഇവിടുത്തെ ഞങ്ങളുടെ സിസ്റ്റേഴ്സ്'. ഗ്രേസ് തെരേസ് നെപ്പോലെ അധികാരം തലക്ക് പിടിച്ച് അഹങ്കാരത്തിൻ്റെ ആട ആഭരണം അണിഞ്ഞ് അമർത്തി ഭരിക്കുമ്പോൾ ഒന്നോർക്കണം നിങ്ങളുടെ മഠത്തിലെ ഞങ്ങളുടെ മക്കളും സഹോദരിമാരും അടിമകളല്ല.
കാപാലിക മെത്രാന്മാരുടെ കാലു നക്കിയല്ല 99 ശതമാനം സിസ്റ്റേഴ്സ് ജീവിക്കുന്നത് എന്ന തിരിച്ചറിവ് നിങ്ങൾക്കു ണ്ടാവണം. അനുസരണത്തിൻ്റെ ചാട്ടവാർ നിങ്ങളുടെ അരയിൽ തന്നെ സൂക്ഷിക്കുക.
സത്യം തിരിച്ചറിയുക -നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുക
ദൈവം നമ്മളെ രക്ഷിക്കട്ടെ.
ആൻ്റോ മാങ്കൂട്ടം