പോലീസ് അക്രമത്തിനെതിരെ ജനകീയ വിചാരണ സദസ്സ്
പ്രാർത്ഥന സത്യാഗ്രഹം നടത്തിയിരുന്ന 21വൈദീകരെ നിയമവിരുദ്ധമായി ബിഷപ്പ് ഹൌസിൽ നിന്ന് ബലമായി നീക്കം ചെയ്യുകയും മർദ്ധിക്കുകയും ചെയ്ത പോലിസ് നടപടിക്കും അതിനുള്ള നിർദേശം നൽകിയ ക്രിമിനൽ കൂരിയക്കും എതിരെ ചക്കരപ്പറമ്പ് സെന്റ് ജോർജ് ദേവാലയ പാരിഷ് ഹാളിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു. ശ്രീ ജോബി വില്ലിയാടത്തിന്റെ പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ജനകീയ വിചാരണ സദസ്സിന് ഇടവക വൈസ് ചെയർമാൻ ഷിബിൻ ജോർജ് സ്വാഗതം നേർന്നു. യോഗത്തിന്റെ വിഷയാവതരണം നടത്തിയത് ബഹുമാനപ്പെട്ട റവ. ഡോക്ടർ ജോയ് ഐനിയാടൻ അച്ചനായിരുന്നു. പോലീസ് നടപടിയിൽ തങ്ങൾ അനുഭവിച്ച കഷ്ടതകൾ വിവരിച്ചത് പ്രാർത്ഥനാജ്ഞത്തിൽ പങ്കെടുത്ത 21 വൈദികരിൽ ഒരാളായ ബഹുമാനപ്പെട്ട രാജൻ പുന്നക്കൽ അച്ചനായിരുന്നു. അല്മായ മുന്നേറ്റം പ്രസിഡൻറ് ശ്രീ ഷൈജു ആൻറണി ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അനീതിപരമായ പ്രവർത്തനങ്ങളെപ്പറ്റിയും , സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ നീചമായ കണിശമായ, സ്വാർത്ഥപരമായ നിലപാടുകളെ പറ്റിയും, വളരെ ശക്തമായും വ്യക്തമായും വിവരിച്ചു. സത്യത്തിനും നീതിക്കും വേണ്ടി ജീവിതം മാറ്റിവെച്ചവരാണ് തങ്ങൾ എന്നും, അനീതിക്കെതിരെയുള്ള പോരാട്ടം തുടരും എന്നും സമ്മേളനം പ്രഖ്യാപിച്ചു. ബിഷപ്പ് ഹൗസ് സത്യാഗ്രഹം അവസാനിപ്പിക്കുമ്പോൾ മാർ ജോസഫ് പാമ്പ്ലാനിയുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച്, ക്രിമിനൽ കൂരിയായെ പുറത്താക്കി പുതിയ കൂരിയായേയും, മറ്റ് കാനോനിക സമിതികളെയും പുനസംഘടിപ്പിക്കുക. ഇപ്പോൾ വൈദികർ നേരിടുന്ന ശിക്ഷാനടപടികളിൽ വിഷയങ്ങൾ പഠിച്ചതിനുശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്നും, അരമനയുടെ ഗേറ്റ് എല്ലാ ദൈവജനത്തിനും വേണ്ടി തുറന്നിടേണ്ടതുമാണ്, എന്നിവയായിരുന്നു തീരുമാനങ്ങൾ. ഈ വ്യവസ്ഥകൾ പാലിച്ച് അരമനയിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.
ക്രിമിനൽ കൂരിയയെ പുറത്താക്കുകയും, വൈദീക്കർക്കെതിരെയുള്ള ശിക്ഷാ നടപടികൾ റദ്ദ് ചെയ്യുകയും,എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന നിയമവിധേയമാക്കുകയും, ഒരു വേരിന്റായി അനുവദിക്കുകയും ചെയ്താൽ മാത്രമേ ഈ സമരം അവസാനിക്കുകയുള്ളൂ എന്നും പൊതുയോഗം പ്രഖ്യാപിച്ചു. മാർ പാമ്പ്ലാനി ഒപ്പിട്ട് നൽകിയ ധാരണകൾ നടപ്പിൽ വരുത്തിയതിന് ശേഷം മാത്രമേ ഇനി ചർച്ചകളിൽ പങ്കെടുക്കേണ്ടതുള്ളൂ എന്ന് യോഗം പ്രഖ്യാപിച്ചു. മാർ പാമ്പ് പ്ലാനിങ് മായുള്ള ചർച്ചയ്ക്ക് ഇനി തങ്ങൾ തയ്യാറല്ല, തീരുമാനങ്ങൾ എടുക്കുവാൻ അധികാരം ഉള്ള വ്യക്തികളുമായി മാത്രമേ ഇനി ചർച്ചയുള്ളൂ എന്ന് യോഗം ഐക്യകണ്ഠേന തീരുമാനമെടുത്തു. ഫാ.പോൾ ചിറ്റിനപ്പിള്ളി, ഫാ.ജെറി ഞാളിയത്ത്, വുമൺ വെൽഫയർ അസോസിയേഷൻ അതിരൂപത പ്രസിഡന്റ് ജൈനി, ജെമി ആഗസ്റ്റിൻ, തങ്കച്ചൻ പേരയിൽ, ബെന്നി ഫ്രാൻസിസ്, നിമ്മി ആന്റണി എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ശ്രീ ബോബി ജോൺ മലയിൽ യോഗത്തിൽ നന്ദി അർപ്പിച്ചു. ബഹുമാനപ്പെട്ട ജോയ് പ്ലാക്കലച്ചൻ നേതൃത്വത്തിൽ എല്ലാ വൈദികരും ഒരുമിച്ച് സമാപന ആശിർവാദം നൽകിക്കൊണ്ട് യോഗം അവസാനിച്ചു. വിവിധ ഇടവകകളിൽ നിന്നുള്ള വൈദീകർ, അല്മായ മുന്നേറ്റം കിഴക്കമ്പലം, തൃപ്പുണിത്തുറ, എറണാകുളം, ഇടപ്പിള്ളി, പറവൂർ ഫൊറോന കൺവീനർമാരും സമ്മേളനത്തിന് നേതൃത്വം നൽകി. ഫൊറോനകളിൽ നിന്നുള്ള 800ൽ അധികം ഇടവക പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.


