തിരുശേഷിപ്പ് പ്രതിഷ്ഠ നടത്തി
വട്ടപ്പറമ്പ് : മൂഴിക്കുളം ഫോറോനായിലെ കരിപ്പാശ്ശേരിപള്ളിയിൽ ഇടവക മധ്യസ്തനായ വിശുദ്ധ. അഗസ്തിനോസിന്റെ അപൂർവമായ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു.
കരിപ്പാശ്ശേരി ഇടവക അംഗവും ഫരീദബാദ് രൂപതാ മെത്രാൻ ആയ മാർ കുര്യാക്കോസ് ഭരണികുളങ്ങര പ്രതിഷ്ഠ കർമ്മം നിർവഹിച്ചു.
വിശുദ്ധ ആഗസ്ത്തിനൊസിന്റെ ഭൗതികഅവശിഷ്ടം സൂക്ഷീചിരിക്കുന്ന ഇറ്റലി യിലെ പാവിയ യിലെ കത്തീഡ്രലിൽ നിന്നും ആണ് ഈ തിരുശേഷിപ് കൊണ്ട് വന്നത്.
കരിപ്പാശേരി പള്ളി വികാരി ഫാദർ. ആന്റണി വട്ടപ്പറമ്പിലിന്റെ നേതൃത്വത്തിൽ മൂഴിക്കുളം ഫോറോനാ പള്ളിയിൽ നിന്നും നൂറുകണക്കിന് വാഹനഅകമ്പടി കളോടെ വട്ടപ്പറമ്പ് വഴി കരിപ്പാശേരി പള്ളിയിൽ തിരുശേഷിപ്പ് പ്രയാണം എത്തിച്ചേർന്നു.
ദൈവ ശാസ്ത്രജ്ഞരുടെയും അച്ചടിജോലിക്കാരുടെയും വിദ്യാർത്ഥികളുടെയും കുടുംബജീവിതപ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നവരുടെയും സ്വർഗ്ഗീയ മധ്യസ്ഥൻ കൂടിയായി അറിയപ്പെടുന്ന വിശുദ്ധ അഗസ്തിനോസിന്റെ നാമധേയത്തിലുള്ള പള്ളികളിൽ തിരുശേഷിപ്പ് പ്രതിഷ്ഠ യുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ ചുരുക്കം ചില പള്ളികളിൽ ഒന്നായി കരിപ്പാശേരി ഇടവക മാറിയിരിക്കുന്നു.
പ്രോഗ്രാമുകൾക്ക് വികാരി ഫാദർ. ആന്റണി വട്ടപ്പറമ്പിൽ, കൺവീനർ രതീഷ് തോമസ്, ട്രസ്റ്റിമാരായ ജോസ് കാവലിപ്പാടൻ, ജോൺസൺ കടേപറമ്പിൽ, വൈസ് ചെയർമാൻ നൈജോ എബ്രഹാം, കമ്മിറ്റി അംഗങ്ങൾ ആയ വിൽസൺ കട്ടക്കകത്തൂട്ട്, ജോൺസൺ.പി. ഡി, ജോണി ഭരണികുളങ്ങര, ബാബു കാവലിപ്പാടൻ, ബാബു ഭരണികുളങ്ങര, മാർട്ടിൻ പെട്ടയിൽ, റെന്നി ഔസെപ്പ് പോളച്ചൻ കെ. എ എന്നിവർ നേതൃത്വവും നൽകി.