അധികാര ദുർവിനിയോഗത്തിനെതിരെ നിരാഹാര സമരവുമായി ബഹു. ജോസ് കൈതക്കോട്ടിൽ.
എറണാകുളം അങ്കമാലി മേജർ അതിരൂപതയിൽ വർഷങ്ങളായി നിലനിൽക്കുന്ന വി. കുർബാനയെ ചൊല്ലിയുള്ള പ്രതിസന്ധിക്ക് ശാശ്വത പരിപാരം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതിനും, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിപട്ടികയിൽ പേര് ചേർക്കപ്പെട്ടിരിക്കുന്നതും, കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരരി നടത്തിയ ഭൂമി കുംബകോണ കേസിൽ പ്രതിയുമായ ജോഷി പുതുവയെ അതിരൂപത ചാൻസിലർ ആയി നിയമിച്ചതിനും, അതിരൂപതയിൽ തീക്ഷണതയോടെ ഇടവകകളിൽ ശുശ്രൂഷചെയ്തുകൊണ്ടിരിക്കുന്ന വൈദീകരെ അകാരണമായി ഭയപ്പെടുത്തി സസ്പെൻഷൻ കൊടുത്തും, പുതുതായി പട്ടം സ്വീകരിച്ച വൈദീകരെ വ്യക്തിപരമായി ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയും അരാചകത്വം സൃഷ്ടിക്കുന്ന കൂരിയയുടെ നിലവിലുള്ള നടപടി അവസാനിപ്പിക്കണമെന്നും, അതിരൂപതയിൽ പലവിധത്തിലുള്ള തട്ടിപ്പു കേസുകളിൽ മാറ്റിനിർത്തപ്പെട്ട വൈദീകരെ പ്രമുഖ സ്ഥാനങ്ങളിൽ നിയമിച്ച് അതിരൂപതയെ നശിപ്പിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ രാജിവെച്ച് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിരാഹാര സമരത്തിലേക്ക് പ്രവേശിക്കുന്നത്. മെത്രാന്മാരുടെ സിനഡ് കൂടിയിരിക്കുന്ന അവസരത്തിലാണ് ബഹു ജോസ് കൈതക്കോട്ടിലച്ചൻ നിരാഹാര സമരത്തിലേക്ക് നീങ്ങുന്നത്. അങ്കമാലി ടൗൺ കേന്ദ്രീകരിച്ചാണ് നിരാഹാര പന്തൽ നിർമ്മിച്ചിരിക്കുന്നത്. ബഹു. ജോസ് കൈതക്കോട്ടിലച്ചൻ അയിരൂർ സെന്റ് ആന്റണീസ് ഇടവക വികാരിയാണ്.
