നിർഭയത്വമാണ് പൗരോഹിത്യത്തിന്റെ മുഖമുദ്രയെന്ന് എറണാകുളത്തെ ഏകം കൂട്ടായ്മ
പ്രത്യാശയുടെ തീര്‍ത്ഥാടക ജൂബിലി 2025 എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി സെന്‍റ് ജോസഫ്സ് പള്ളിയില്‍ അതിരൂപതയിലെ വൈദികരുടെ ഏകം കൂട്ടായ്മ സംഘടിപ്പിച്ച കുര്‍ബാനയില്‍ 300 ലധികം വൈദികരും സന്ന്യസ്തരും ഇടവകകളില്‍ നിന്നുള്ള കൈകാരന്മാരും വൈസ് ചെയര്‍മാന്മാരും പങ്കെടുത്തു. സമൂഹ ബലിക്ക് കാഞ്ഞൂര്‍ ഫൊറോന വികാരി റവ.ഫാ ജോയ് കണ്ണമ്പുഴ മുഖ്യകാര്‍മികത്വം വഹിച്ചു. സുവിശേഷ വായനയ്ക്കു മുമ്പ് അതിരൂപയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദിക-സന്യസ്ത – അന്മായ പ്രതിനിധികൾ ചേർന്നു തിരി തെളിച്ചു അതിരൂപതതല ജൂബിലി ഉദ്ഘാടനം ചെയ്തു. ഫാ. ജോയ്സ് കൈതക്കോട്ടില്‍ സുവിശേഷ പ്രഘോഷണം നടത്തി. കുര്‍ബാനയെ തുടര്‍ന്നുള്ള സമ്മേളനത്തില്‍ അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ അദ്ധ്യക്ഷത വഹിച്ചു. പീഡിപ്പിക്കപ്പെടുന്ന വൈദികരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ സംസാരിച്ചു. നവവൈദികര്‍ക്ക് അനുമോദനം അര്‍പ്പിച്ചുകൊണ്ട് റവ.ഫാ. ജോയ് അയിനിയാടന്‍ സംസാരിച്ചു. അതിരൂപത വിമന്‍സ് വെല്‍ഫെയര്‍ പ്രസിഡന്‍റ് ജെയ്നി സാമ്രാജ്, അല്മായ മുന്നേറ്റം പ്രസിഡന്‍റ് ഷൈജു ആന്‍റണി എന്നിവര്‍ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോയുടെ നേതൃത്വത്തിൽ ജനാഭിമുഖ കുർബ്ബാനയെക്കതിരെ ചില ഇടവകകളിൽ നടക്കുന്ന പൈശാചിക പ്രവൃത്തികളെ യോഗം അപലപിച്ചു. കളമശ്ശേരി സെന്‍റ് ജോസഫ്സ് പള്ളി വികാരി ഫാ. തോമസ് പെരെപ്പാടന്‍, വിജിലന്‍ ജോൺ എന്നിവര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

