തൃപ്പൂണിത്തുറ സർക്കിൾ ഇൻസ്‌പെക്ടർ എന്തിനോ വേണ്ടി കുടചൂടുന്നുവോ?
എറണാകുളം – അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേട്ടർ നിയമനവുമായി ബന്ധപ്പെട്ട് മൂന്നോ- നാലോ പള്ളികളിൽ മാത്രമാണ് നിലവിൽ കേസുകൾ ഉള്ളത്.ഈ കേസുള്ള പള്ളികളിലെ തൃപ്പൂണിത്തുറ ഒഴികെയുള്ള സ്ഥലം സർക്കിൾ ഇൻസ്‌പെക്ടർമാർ ചാർജ് എടുക്കാൻ വന്ന അച്ചനോട് ചുമതലയെടുക്കാതെ തിരിച്ചു പോകണം, കോടതി തീരുമാനം വരട്ടെ എന്ന നിക്ഷ്പക്ഷമായ പോലീസിങ് നടപ്പിലാക്കിയപ്പോൾ തൃപ്പൂണിത്തുറ സർക്കിൾ ഇൻസ്‌പെക്ടർ നേർ വിപരീതമായ നിലപാട് സ്വീകരിച്ച് ചുമതലയെടുക്കാൻ വന്ന അച്ചനെ തന്ത്രപൂർവ്വം ഗസ്റ്റ് റൂമിൽ കയറ്റിയിരുത്തി, അകത്തിരിക്കുന്ന അച്ചന് പോലിസ് കാവൽ ഏർപ്പെടുത്തി, മുൻസിഫ് കോടതിയുടെമേൽ അധികാരം സ്ഥാപിച്ചിരിക്കുന്നു.താൻ നിക്ഷ്പക്ഷവാനാണെന്ന് സ്വയം പറയുകയും, പള്ളിക്കൊടുത്ത 5-6 കേസുകളിൽ ഒന്നിൽപോലും മേൽ നടപടികൾ സ്വീകരിക്കാതിരിക്കുകയും, പള്ളിയുടെ ഗസ്റ്റ് റൂമിൽ കയറിയിരുന്ന ഫാദർ കുര്യൻ ഭരണിക്കുളങ്ങര ഗസ്റ്റ് റൂമിന്റെ വാതിലിന്റെ പൂട്ട് തകർത്തതിൽ കേസ് എടുക്കുവാൻ നിർവ്വാഹമില്ല എന്ന് പറയുമ്പോൾ എന്ത് മനസ്സിലാക്കണം.ഏതായാലും പള്ളിയുടെ പൂട്ട് തകർത്തതിന് ഫാദർ കുര്യൻ ഭരണികുളങ്ങര യ്ക്കും, അനുയായികൾക്കു മെതിരെ പരാതി നൽകുവാൻ തന്നെയാണ് ഇടവക ജനങ്ങളുടെ തീരുമാനം.ഈ നിക്ഷ്പക്ഷവാദികൾ എന്ന് മേനി പറയുന്നവരുടെ പക്ഷപാത നിലപാടുകൾ എന്ന് വരെ നീണ്ടു പോകുമെന്ന് കണ്ടറിയാം.