Featured

സീറോ -മലബാർ റൊമൻകത്തോലിക്ക സഭയിലെ ആരാധനാ വഴക്കുകളും ചരിത്ര സത്യങ്ങളും

ഒരു ക്രിസ്തുമതവിശ്വാസിയല്ലാത്ത മലങ്കര നസ്രാണിക്കു കത്തോലിക്കാസഭയിലെ അടിപിടിയിൽ എന്താണ് കാര്യം എന്ന് വായനക്കാർ ചോദിച്ചേക്കാം എങ്കിലും ഇതുമുഴുവൻ വായിച്ചുകഴിയുമ്പോൾ ആ അഭിപ്രായം മാറ്റപ്പെടും എന്ന് കരുതുന്നു .ഇതെഴുതുന്നത് വിശ്വാസ സഭാ അതിർവരമ്പുകൾ അനുസരിച്ചല്ല മറിച്ചു ഒരുചരിത്രാന്വേഷി എന്നുള്ള അടിസ്ഥാനത്തിലാണ് എന്നുമാത്രം മനസിലാക്കുക .

എനിക്ക് സീറോമലബാർ സഭാംഗങ്ങളോടോ അവരുടെ വിശ്വാസ ആരാധനാ രീതികളോടോ യാതൊരു അഭിമുഖ്യമോ എതിർപ്പോ ഇല്ല . ഈരണ്ടു പോരടിക്കുന്ന പുരോഹിതനേതൃത്വങ്ങളോടും യാതൊരുവിധ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഇല്ല . എന്നാൽ അവരിലെ പണ്ഡിതരോടും ,മനുഷ്യസ്നേഹികളോടും ,ചരിത്രത്തെവക്രീകരിച്ചു പ്രചരിപ്പിക്കാത്തവരോടും വളരെയേറെ ആദരവും, ബഹുമാനവും ഉണ്ട് .

സീറോമലബാറിലെ ഈ വഴക്കിനെക്കുറിച്ചും അതിന്റെ കരണങ്ങളെക്കുറിച്ചും പലപ്രവാശ്യം പല നവമാദ്ധ്യമ ഗ്രൂപുകളിൽ ഞാൻ ലേഖനം എഴുതിയിട്ടുള്ളതാണ് . അന്നൊക്കെ സീറോമലബാറിലെ കൽദായ വാദികൾ ആ ലേഖനങ്ങൾക്കു മറുപടിതരാൻ കഴിയാതെ എന്നെ അവരുടെ ഗ്രൂപ്പുകളിൽനിന്നും പുറത്താക്കുകയാണ് ഉണ്ടായതു .

ഈ വഴക്കുകളുടെ ഇപ്പോഴത്തെ ആരംഭം കുറിച്ചതു 1984 -86 കാലഘട്ടം മുതൽ ശ്രീമാൻ മാർ പൗവത്തിൽ പിതാവിന്റെ കല്ദായവാദ നടപടികളോടുകൂടിയാണ് എന്ന് നിസംശയം പറയാം . അദ്ദേഹത്തിന്റെ കല്ദായവദം ഉടലെടുക്കുന്നതുതന്നെ അദ്ദേഹത്തിന്റെ ദേവലോകം അരമന സന്ദര്ശനങ്ങളോടെയാണ് എന്ന് ഞാൻ ഇതിനുമുൻപും പലതവണ എഴുതിയിട്ടുള്ളതാണ് . 1982 ഇൽ ചങ്ങനാശ്ശേരി S .B . കോളേജിൽ പ്രീഡിഗ്രിക്കു ചേരുന്നതുമുതൽ ഞാൻ ഈ കല്ദായവാദ ശ്രമങ്ങളെ നിരീക്ഷിച്ചുതുടങ്ങിയതാണ്. അന്നൊക്കെ ചങ്ങനാശേരിയിൽ റൊമാൻകത്തോലിക്ക കുർബാന കാണാൻ പലപ്രാവശ്യം സാധിച്ചിട്ടുള്ള എനിക്കു ഇന്ന് കൽദായവാദഗ്രൂപ്പുകൾ എഴുതിപിടിപ്പിക്കുന്ന ചരിത്രകഥകൾ വായിക്കുമ്പോൾ വളരെ സഹതാപം തോന്നുന്നു .കാരണം അന്ന് ലത്തീൻ വേഷവിധാനങ്ങളോടെ ,ലത്തീൻ കുര്ബാനകൾ അർപ്പിച്ചിരുന്ന , സ്വീകരിച്ചിരുന്ന കല്ദായവാദികൾ എറണാകുളം -അങ്കമാലി ഗ്രൂപ്പിനെതിരെ അതേകുർബാന അന്വവദനീയമല്ല എന്നുപറയുമ്പോൾ ,സഹതാപം തോന്നുന്നു .

കല്ദായവാദം പതുക്കെപ്പതുക്കെ തങ്ങളുടെ ശക്തി വർധിപ്പിക്കുന്നതാണ് പിന്നീട് നാം കാണുന്നത് . ഞാൻ ദില്ലിയിൽ ഉണ്ടായിരുന്നപ്പോൾ നസ്രാണികളുടെ ചരിത്രം എന്തെന്നുപോലും അറിയില്ലാത്ത ചങ്ങനാശ്ശേരി കൽദായ ഗ്രൂപ്പുകളെ അവിടെ വെച്ച് പരിചയപ്പെടാനും അവരുടെ ആദ്യകാല പ്രോപഗണ്ട എഴുത്തുകൾ വായിക്കാനും ഇടയായസംഭവം ഇതിനുമുൻപ് ഞാൻ എഴുതിയിട്ടുണ്ട് . വളരെ ആസൂത്രിതമായ നടപടികളിലൂടെ മാർ പൗവ്വത്തിലും അദ്ദേഹത്തിന്റെ അനുയായികളും സീറോമലബാർ സഭയുടെ നേതൃത്വം പിടിച്ചടക്കുന്നതിനുള്ള തന്ത്രങ്ങൾ അന്നുമുതലെ നടത്തിത്തുടങ്ങിയിരുന്നു .

ഈ രാഷ്ട്രീയമൽപ്പിടുത്തം മനസിലാക്കിയ റോം കർദിനാൾ ആന്റണി പടിയാറക്കുശേഷം സീറോമലബാർ സഭയുടെ അഡ്മിനിസ്ട്രേറ്റർ ആയി ഒരു ബിഷോപ്പോ ,വികാരിജനറലോ പോലും അല്ലാതിരുന്ന വർക്കി വിതയത്തിൽ എന്ന വെറും ഒരു പാതിരിയെ മാർ വർക്കി വിതയത്തിൽ എന്ന ആർച്ചു ബിഷോപ്പാക്കി ഒറ്റദിവസംകൊണ്ടു ഉയർത്തി നിയമിക്കുകയാണ് ഉണ്ടായതു . അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിൽ വെച്ച് തൃശൂരിന്റെ (കുണ്ടുകുളം ) ബിഷപ്പ് മലങ്കരസഭയോടുപമിച്ചു റോമിന്റെ നടപടിയെ അപഹസിക്കുന്നതു നേരിട്ട് ശ്രവിച്ച ആളാണ് ഞാൻ .അന്ന് കുണ്ടുകുളം പിതാവ് ജനാഭിമുഖകുര്ബാനയുടെ വക്താവും സീറോമലബാർ സഭയുടെ നേതാവാകാൻ കുപ്പായം തയ്പ്പിച്ചുവെച്ചവനുമായിരുന്നു എന്നുള്ളത് ഇവിടെ പ്രസ്താവ്യം . അതായതു കല്ദായവാദികളെയും ,ലത്തീൻ വാദികളെയും തള്ളി റോം തന്റെ ബൗദ്ധിക ഔന്നത്യം കാണിച്ചു എന്നുപറയാതെ വയ്യ .

എന്നാൽ ചങ്ങനാശ്ശേരി പതിയിരുന്നു കരുക്കൾ നീക്കി തങ്ങൾക്കു പിന്തുണയില്ലാതിരുന്ന വടക്കൻ രൂപതകളിൽ പൗരസ്ത്യ തിരുസംഘത്തിന്റെ (കർദീനാൾ ടിസ്സറെന്റിന്റെ കാലംമുതൽ തിരുസംഘം കല്ദായവാദികളെകൊണ്ട് നിറഞ്ഞിരുന്നു എന്നുള്ളകാര്യം പാറേക്കാട്ടിൽ പിതാവിനെപ്പോലുള്ളവർ മനസിലാക്കികളിക്കാൻ കഴിയാതെ പോയി എന്നുള്ളത് ഒരു സത്യം മാത്രം ) സഹായത്തോടെ കല്ദായവാദികളായ ചാരന്മാരെ നുഴഞ്ഞുകയറ്റിക്കാൻ കഴിഞ്ഞുഎന്നുള്ളതാണ് അവരുടെ വിജയം .അതുവഴി മാർ ആലഞ്ചേരിയുടെ കാലമായപ്പോഴേക്കും അദ്ദേഹവും താനൊരു ന്യൂട്രലായ വ്യക്തിയാണ്എന്നുതെറ്റിദ്ധരിപ്പിച്ചാണ് ആ പദവിയിൽ എത്തിയത് എന്നുള്ളത് എല്ലാവർക്കുമറിയാവുന്ന രഹസ്യം മാത്രം .അതിനുശേഷം നാംകാണുന്നതു വടക്കൻ രൂപതകൾ ഒന്നൊന്നായി കല്ദായവാദികൾ പിടിച്ചടക്കുന്നതാണ് . അതിൻ്റെ പരിസമാപ്തിയാണ് ഇന്നുനാംകാണുന്ന എറണാകുളം -അങ്കമാലി രൂപതയിലെ സമരങ്ങളും യുദ്ധപ്രഖ്യാപനങ്ങളും .

സീറോമലബാർ സഭയിലെ ഏറ്റവും ജാനബാഹുല്യമുള്ള ,പാരമ്പര്യമുള്ള ,റോമിന്റെ കീഴിൽ അടിയുറച്ചു നിന്നിട്ടുള്ള വിശ്വാസിസമൂഹമാണ് എറണാകുളം -അങ്കമാലി രൂപത എന്ന് നിസ്സംശയം പറയാം . മലങ്കരസഭയിൽനിന്നും റോമിന്റെ കൂടെ ചേരുമ്പോൾ റൊമാൻകത്തോലിക്കാസഭയെ നിലനിർത്തിയതും ,അതിനുവേണ്ടികഷ്ടനഷ്ടങ്ങൾ സഹിച്ചതും ഈ രൂപതതന്നെയാണ് എന്നുള്ളതിൽ ഒരുസംശയവുമില്ല . അതിനുകാരണം അവർ ലത്തീൻസഭയാൽ ഭരിക്കപ്പെടുകയും അതിന്റെ ചട്ടക്കൂടിൽ വളർച്ചപ്രാപിക്കുകയും ചെയ്യുകമൂലം വിശ്വാസ അടിത്തറയും , ഒരു സാംസ്കാരിക പൈതൃകവും അവർക്കുനേടാൻകഴിഞ്ഞുഎന്നുള്ളതാണ് . ഇന്ന് അങ്കമാലി-എറണാകുളം രൂപതയിലെ ജനങ്ങൾ സുറിയാനിക്കർമാത്രമല്ല ലത്തീൻപാരമ്പര്യമുള്ളവരും ചേർന്നതാണ് .അതിനുകാരണം അവർ ഏകദേശം 200 വർഷക്കാലം ഒന്നായിരുന്നുഎന്നുള്ളതാണ് .

എന്നാൽ ചങ്ങനാശേരിവിഭാഗമോ , മലങ്കരസഭയിൽചാരുകയും പിന്നീട് കൊഴുക്കട്ട സ്വർണ്ണംകിട്ടുമ്പോൾ റോമിന്റെ കൂടെപോകുകയും, ഇതു പലപ്രാവശ്യം ചെയ്ത ദുര്ബലമനസ്കരാണ് എന്നുള്ളതാണ് വസ്തുത . ആ ചരിത്ര വസ്തുതകൾ മറക്കാൻ ,മലങ്കര സഭയുടെ പാരമ്പര്യത്തിൽ ആകൃഷ്ടരായി , അതിന്റെ പാരമ്പര്യത്തെയും , ചരിത്രത്തെയും കവച്ചുവെക്കാൻ എല്ലാഴ്ച്ചയിലും ദേവലോകം അരമന സന്ദർശിച്ചിരുന്ന പൗവ്വത്തിൽ പിതാവിന്റെ ബുദ്ധിയിൽ ഉടലെടുത്തതാണ് ഈ കല്ദായവാദം.

ഒരിക്കൽ ,റോമാ പാത്രിക്കീസിന്റെ വരവിനുമുന്നോടിയായി കല്ദായവാദികൾ മലങ്കര മൂപ്പന്റെ മുന്നിൽ ഒരുപ്രൊപോസൽ വെച്ചത് ഇത്തരുണത്തിൽ ഓർക്കുന്നത് നന്നായിരിക്കും .മൂപ്പന്റെ കീഴിൽ നമുക്ക് ഒന്നിച്ചുനിൽക്കാം ,മൂപ്പൻ റോമാ പാത്രിക്കീസിനെ അംഗീകരിക്കുമെങ്കിൽ . ആ മലങ്കരസിംഹം എന്തുപറഞ്ഞുകാണും എന്നുള്ളതു ഞാൻ ഇവിടെ എഴുതേണ്ടകാര്യമില്ലല്ലോ .

വാൽകഷ്ണം

പരസ്പരം അടിച്ചു പിരിയാതെ റോമിന്റെ കീഴിൽ രണ്ടു ആരാധനാരീതികളുള്ള ഒരുസഭയായോ ,അല്ലെങ്കിൽ രണ്ടുറീത്തുകളായോ നിൽക്കുന്നതാണ് അഭികാമ്യം . കല്ദായവാദികളുടെ കുർബാന രീതി ഒരുതരം അവിയൽ രീതിയാണെന്നു അവർക്കുതന്നെയറിയാം .അതിനുപകരം പൂർണ്ണമായ കല്ദായരീതി സ്വീകരിക്കുകയും എറണാകുളം -അങ്കമാലിക്കാരെ യും മറ്റു രൂപതകളിൽ ലത്തീൻരീതി വേണ്ടവരെയും അതിനനുവദിക്കുകയും ചെയ്യുന്നതല്ലേ ക്രിസ്തീയതക്ക് അഭികാമ്യം . മലങ്കര സഭയിലെ പോലെ അടിസ്ഥാന വിഷയങ്ങളിൽ ,നേതൃത്വത്തിൽ വ്യത്യസ്തതയില്ലാത്ത വരാണല്ലോ സീറോമലബാർ റോമൻ കത്തോലിക്കർ .

ജീവൻ ഫിലിപ്പ്

Leave a Reply

Your email address will not be published. Required fields are marked *