എറണാകുളം ബസിലിക്ക പള്ളിയിൽ രാത്രി ഗുണ്ടകളുടെ ആക്രമണം
എറണാകുളം ബസിലിക പള്ളിയിലെ പ്രശ്നങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങൾ ഏറെയായി. അതിൽ ഏറ്റവും അടുത്ത് സംഭവിച്ച ഒന്നാണ് അഡ്മിനിസ്ട്രേറ്ററെ വികാരിക്ക് മേലെ സ്ഥാപിക്കുവാനുള്ള ക്രിമിനൽ കുരിയയുടെ നീക്കം, അഡ്മിനിസ്ട്രേറ്ററെ സ്ഥാപിച്ച് ഇടവകയിൽ ഭിന്നിപ്പുണ്ടാക്കുക, നശിപ്പിക്കുക, തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുക, എന്നതാണ് മെത്രാന്മാരുടെയും കൂരിയയുടെയും ഈ നീക്കത്തിനുപിന്നിൽ ഉണ്ടായിരുന്നത്. അതുപോലെ തന്നെ ആയിരുന്നു ബേസിലികയിൽ ഉണ്ടായിരുന്ന 2 കൊച്ചച്ചന്മാർക്ക് ട്രാൻസ്ഫർ കൊടുത്തതും, മാർ പുത്തൂർ രാജി വെച്ചപ്പോൾ ക്രിമിനൽ കൂരിയയുടെയും മെത്രാൻ സംഘത്തിന്റെ ഒത്താശയുടെയും ഇടവക പാരിഷ് കൗൺസിലിന്റെ അനുവാദം ചോദിക്കാതെ നിമിഷ നേരം കൊണ്ട് ഇടവക പതിനിധികളെ മാറ്റിയ സംഭവവും.
അഡ്മിനിസ്ട്രേറ്ററിനെ സ്ഥാപിക്കുവാനുള്ള നീക്കത്തെ സ്വീകരിക്കാൻ ഭൂരിഭാഗം ഇടവക ജനങ്ങളും തയ്യാറായില്ല. ഞങ്ങളുടെ അച്ചനെ ഞങ്ങൾ സംരക്ഷിക്കും എന്നായിരുന്നു ഇടവകസമൂഹത്തിന്റെ തീരുമാനം. അതിനായി അവർ രാവും പകലും പള്ളി മേടയിൽ അച്ചനെ അക്രമകാരികളിൽനിന്ന് സംരക്ഷിക്കാൻ ഉറക്കമിളച്ചും കൂട്ടിരുന്നു, കൂട്ടിരിക്കുന്നു. എന്നാൽ ഇന്നലെ നടന്നത്: ഇടവകക്കാർ രാത്രി 8:30ന് ശേഷം പള്ളിയിൽ നിന്ന് പോയപ്പോൾ അതിക്രമിച്ചു കടന്ന ഒരു കൂട്ടർ പള്ളിക്കു ചുറ്റുമുള്ള CCTV കേബിളുകൾ മുഴുവൻ മുറിച്ചു മാറ്റി വികാരിയെ ആക്രമിക്കാൻ ശ്രമിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ 25 CCTV ക്യാമറകൾ രാത്രി 9.00 മണിക്ക് ശേഷം കേബിളുകൾ മുറിച്ചുമാറ്റി കണക്ഷൻ ഡിസ്കണക്ട് ചെയ്തു. പോലീസ് എത്തിയപ്പോൾ അക്രമികൾ കടന്നുകളഞ്ഞു. രാത്രി 8:30 വരെ ബസിലിക ഇടവകക്കാർ അവിടെ ഉണ്ടായിരുന്നു, അവർ പോയി എന്ന് ഉറപ്പു വരുത്തിയതിനുശേഷമാണ് അക്രമികൾ ഈ കൃത്യം നിർവഹിച്ചത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇത് പള്ളിയുടെ Saftey and security ബാധിക്കുമെന്നതുപോലെ legal implications ഉള്ളതാണ്. ഇവരുടെ ലക്ഷ്യം ഭിന്നിപ്പാണ്. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് മെത്രാന്മാരും, ക്രിമിനൽ കൂരിയായുമാണെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.