ടോം കുര്യാക്കോസ് എന്ന വിഢിയുടെ ജല്പനങ്ങൾ.
കഴിഞ്ഞ ദിവസങ്ങളിൽ ടോം കുര്യാക്കോസ് വാട്സാപ്പിലൂടെ പ്രസാദ ഗിരിയിലെ ഇടവകജനത്തെ വഞ്ചിക്കാൻ ശ്രമം നടത്തുകയാണ്. പൊട്ടക്കുളത്തിൽ പുളവൻ മഹീന്ദ്രൻ എന്ന ചൊല്ലാണ് ഓർമ്മ വരുന്നത്. ടോം പൊട്ടക്കുളത്തിലെ തവളയാണ്. ഇനി വിഷയത്തിലേക്ക് വരാം.
1) “ഇനി മുതൽ ഫാ. ജോൺ തോട്ടുപുറമാണ് വികാരി. ഇതൊരു അറിയിപ്പായി കണക്കാക്കണം.”ടോമിന് അറിയിപ്പ് കൊടുക്കാൻ പ്രസാദഗിരി പള്ളി ന്യൂസ് 18 ചാനലല്ല. ഒരു പള്ളി വികാരി ചാർജെടുക്കേണ്ടതെങ്ങിനെ എന്ന് അതിരൂപത നിയമാവലിയിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. അതു പ്രകാരം ചാർജെടുക്കാത്തിടത്തോളം കാലം ജോൺ തോട്ടു പുറം വെറും നുഴഞ്ഞുകയറ്റക്കാരൻ വൈദികൻ മാത്രമാണ്.
2) “കാനൺ നിയമത്തിന് മേൽ ഇന്ത്യൻ നിയമ വ്യവസ്ഥക്ക് യാതൊരു അധികാരവുമില്ല.” ടോം എന്ന കൽദായ ഗുണ്ടയുടെ അജ്ഞതയാണ് ഇത് വെളിപ്പെടുത്തുന്നത്. സിവിൽ അവകാശങ്ങൾ ഉൾപ്പെടുന്ന ഇടങ്ങളിൽ സിവിൽ നിയമങ്ങൾ പാലിക്കണമെന്നാണ് CCEO 1504 പറയുന്നത്. കോടതികൾക്ക് ഇടപെടാമെന്ന് കോടതിയിൽ അഫിഡവിറ്റ് നൽകിയത് മേജർ ആർച്ച് ബിഷപ്പാണ്.
3) “എറണാകുളം – അങ്കമാലി അതിരൂപതയുടെ എല്ലാ രേഖകളിലും ഫാ. തോട്ടുപുറമാണ് വികാരി.” ടോം, ആടിനെ പട്ടിയാക്കാൻ നോക്കണ്ട. അതിരൂപതയിലുള്ളത് വികാരിയെ നിയമിച്ചതിന്റെ രേഖകൾ മാത്രമാണ്. എന്നാൽ നിശ്ചിത ദിവസത്തിനുള്ളിൽ ഇടവകയുടെ നാളാഗമ പുസ്തകത്തിൽ ഒപ്പിട്ട്, കണക്കു പുസ്തകങ്ങൾ ഏറ്റുവാങ്ങി ചാർജെടുക്കാത്ത പക്ഷം ആ ഉത്തരവുകൾക്ക് വിലയില്ല. പിന്നീട് വന്ന് ചാർജെടുക്കണമെങ്കിൽ വീണ്ടും ഉത്തരവ് നൽകണം. അത് നിലവിലെ വികാരിയെ അറിയിക്കണം. അതാണ് അതിരൂപത നിയമാവലി പറയുന്നത്.
4) വികാരി നിയമനത്തിൽ കോടതിക്ക് ഇടപെടാം എന്ന അഫിഡവിറ്റ് കോടതിയിൽ നൽകിയത് മേജർ ആർച്ച് ബിഷപ്പാണ്. അതിനാൽ ഇനിമുതൽ എല്ലാ നിയമനങ്ങളും കോടതിയിൽ ചോദ്യം ചെയ്യപ്പെടും.
5) പ്രീസ്റ്റ് ഇൻ ചാർജ് : വികാരിക്ക് മുകളിൽ ഇത്തരമൊരു പദവി കാനൺ നിയമത്തിലില്ല. ഇല്ലാത്ത പദവിയിലേക്ക് ആളെ വക്കാൻ കൂരിയക്ക് അധികാരവുമില്ല. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വല്ലാത്ത തോന്നിവാസങ്ങൾ കാണിച്ചാൽ ഇടവക ജനം ചെറുക്കും. സംശയം വേണ്ട.