Editor's PickUncategorized

ഏകീകൃത കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിയമലംഘനം നടത്തിയ വൈദികനെതിരെ കേസ്സെടുത്ത് പോലീസ്.

ഏകീകൃത കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിയമലംഘനം നടത്തിയ വൈദികനെതിരെ കേസ്സെടുത്ത് പോലീസ്. ഇടവക വിശ്വാസികൾക്കും വികാരിക്കുമെതിരെ ക്രിമിനലുകളുടെ ആക്രമണവും വധശ്രമവും.തലയോലപ്പറമ്പ് : വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുര്‍ബാനക്കിടെ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, നിരവധി പേർക്ക് പരിക്ക്.തലയോലപ്പറമ്പിനടുത്ത്, വരിക്കാംകുന്ന് പ്രസാദഗിരി പളളിയിലാണ് സഭയ്ക്കാകെ നാണക്കേടുണ്ടായ വിധത്തിലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടായത്.
നിലവിലെ സ്റ്റാറ്റസ്കോ നിലനിർത്തണമെന്നുള്ള കോടതിഉത്തരവ് നിലനിൽക്കേ കോടതി ഉത്തരവ് ലംഘിച്ച് ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ 80 വയസ്സുള്ള വൈദികനെ പിന്തുണച്ചെത്തിയ ക്രിമിനലുകളാണ് പള്ളിയിൽ ആക്രമണം നടത്തിയതും വികാരിയായ ഫാ.ജറിൻ പാലത്തിങ്കലിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചതുമെന്നാണ് പരാതി. സംഘർഷ സാധ്യത കണക്കിലെടുത്ത് കോടതി ഉത്തരവ് പാലിക്കണം എന്ന് വൈക്കം Dysp കർശന നിർദേശം നൽകിയിരുന്നുവെങ്കിലും പോലീസ് മുന്നറിയിപ്പിനും കോടതി ഉത്തരവിനും പുല്ലുവില നൽകിയാണ് മാധ്യമപ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആൾ ഉൾപ്പെടെയുളള ക്രിമിനലുകൾ പളളിയിൽ ഇന്നലെ (01/02/2025 ശനി) അഴിഞ്ഞാടിയത്. റിട്ടയർ ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന ഫാ.ജോൺ തോട്ടുപുറത്തിനെ, സഭയിൽ കൊട്ടുകേൾവിയില്ലാത്ത വിധത്തിൽ അഡ്മിനിസ്ട്രേറ്റർ എന്ന പദവിനൽകി രൂപതാധികൃതർ ഇവിടെ നിയോഗിച്ചതായും, വൈദികരും വിശ്വാസികളും അംഗീകരിക്കാത്ത രൂപതാധികൃതർ നിയമിച്ച അനധികൃത നിയമനം കോടതി ഇടപെട്ട് തടഞ്ഞിട്ടുള്ളതായും ഇടവക അധികൃതർ പറയുന്നു. അക്രമസംഭവങ്ങളെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് എത്തി പള്ളി അടപ്പിച്ചു. അതിരൂപതയുടെ സ്വത്തുവകകൾ അനധികൃതമായും പണം വാങ്ങാതെയും മുസ്ലീമുകൾക്ക് വിറ്റ് തുലച്ച വിവാദ ഭൂമിവിൽപ്പനയിൽ അന്നത്തെ മേജർആർച്ചുബിഷപ്പിൻ്റെ കൂടെ ആരോപണ വിധേയനായിതീർന്ന വൈദികനാണ് ഇപ്പോൾ അതിരുപതാ ആസ്ഥാനത്തിരുന്ന് ഇല്ലാത്ത പോസ്റ്റിൽ പല പളളികളിലും നിയമനങ്ങൾ നടത്തുന്നതെന്ന് വൈദികർ ചൂണ്ടിക്കാട്ടുന്നു. അതിരൂപതയിലെ ക്രിമിനലുകളെയും ക്രിമിനൽ വാസന ഉള്ളവരെയും ഇടവകകളിലെ വിശ്വാസികൾക്കിടയിൽ ബഹുമാനം ആർജിക്കാൻ സാധിക്കാത്ത അസംതൃപ്തരെയും തിരഞ്ഞ് പിടിച്ച് രൂപതാധികൃതർ വിശ്വാസികൾക്കിടയിൽ സംഘർഷം ഉണ്ടാക്കുവാൻ ശ്രമിക്കുകയാണെന്നും വിശ്വാസികളുടെ നേതാക്കൾ ആരോപിച്ചിരുന്നു. പ്രസാദഗിരി പളളിയിലും ഇതേ തന്ത്രം പയറ്റിയാണ് ഈ വിധത്തിൽ സംഘർഷം ഉണ്ടാക്കിയത്. കോടതിവിലക്കിയിരിക്കുന്ന ആരാധനാ രീതി ഇടവകവികാരി അറിയാതെ, പള്ളി കൈയ്യേറി അനുഷ്ടിക്കുവാൻ ശ്രമിച്ചത് ചോദ്യം ചെയ്ത വികാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തവർക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റ സംഘര്‍ഷത്തില്‍, വികാരിയച്ചനെ ആക്രമിച്ച ക്രിമിനലുകള്‍ പള്ളിയിലെ മൈക്കു സെറ്റും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു. പരുക്ക പറ്റി എന്ന രീതിയിൽ ആശുപത്രിയിൽ ചികിത്സ തേടിയ ഫാ. ജോണ്‍ തോട്ടുപുറത്തിന് പരുക്ക് ഇല്ലാത്തതിനാൽ ചികിത്സ നൽകാതെ ആശുപത്രിയിൽ നിന്ന് പറഞ്ഞു വിട്ടതായി ഇടവകക്കാർ പറയുന്നു. തനിക്ക് പരുക്കു പറ്റിയിട്ടില്ലെന്ന് ഒരു സ്വകാരിചാനലിന് നൽകിയ അഭിമുഖത്തിൽ ഫാ. തോട്ടുപുറം ഏറ്റു പറഞ്ഞതോടെ ആക്രമകാരികൾ ഊരാക്കുടുക്കിൽപ്പെട്ടതായി ഇടവകക്കാർ പറയുന്നു. കോടതി സ്റ്റേ നൽകിയ രീതിയിലുള്ള കുര്‍ബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പളളിയിൽ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടർന്നാണ് ഇടവക വിശ്വാസികളെ മീഡിയാ പ്രവർത്തകൻ്റെ നേതൃത്വത്തിലുള്ള ക്രിമിനലുകൾ അക്രമിച്ചത്. ആക്രമങ്ങൾക്കെതിരെ
ഇന്ന് (02 -02-25 ഞായറാഴ്ച) വൈകിട്ട് 5 മണിക്ക് വരിക്കാംകുന്നിൽ വമ്പിച്ച പ്രതിഷേധ പരിപാടികൾ നടത്തുവാൻ ഇടവക ജനം ആഹ്വാനം ചെയ്തിരിക്കുകയാണ് .
ഏറെ നാളായി ഏകീകൃത കുര്‍ബാനയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളൊന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *