Featured

ബിഷപ്പ് തട്ടിലിനു ബസിലിക്കയുടെ കാര്യത്തിൽ ക്ലാരിറ്റിക്കുറവുണ്ടെന്നും ഇന്നലെ മണവാളൻ അച്ചനോട് പറഞ്ഞത് അവിവേകമായെന്നും ബിഷപ്പ് പാംപ്ലാനി അറിയിച്ചു.

ഓശാന ഞായറാഴ്ചക്ക് വെറും ആര് ദിവസം അവശേഷിക്കെ ഇന്നലെ തിങ്കളഴ്ച രാവിലെ പതിനൊന്നു മണിയോടുകൂടി മേജർ ആർച്ചുബിഷൊപ് റാഫേൽ തട്ടിൽ എറണാകുളം ബസിലിക്ക അഡ്മിനിസ്ട്രേറ്റർ വെരി റെവ വര്ഗീസ് മണവാളൻ അച്ചനെ ഫോണിൽ വിളിച്ചു, ഉടനെ തന്നെ ഇടവകയിൽ നിന്ന് ഇറങ്ങണം എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വര്ഗീസ് മണവാളൻ അച്ചനെ ബസിലിക്കയിൽ നിന്നും നീക്കം ചെയ്തതിനെതിരെ സിവിൽ കോടതിയിലിലും ബിഷപ്പ് റാഫേൽ തട്ടിൽ തന്നെ സ്ഥാപിച്ച സഭ കോടതിയിലും കേസിന്റെ നടപടികൾ മുന്നോട്ടുപോകുകയാണ്. എറണാകുളം അങ്കമാലി മേജർ അതിരൂപതയിലെ വൈദികരെ മാത്രം ശിക്ഷിക്കുന്നതിനായി ബിഷപ്പ് തട്ടിൽ നിയമവിരുദ്ധമായി അധാര്മികമായി ആരോപണങ്ങൾ ഉൾക്കൊള്ളുന്ന ഫാ പാമ്പാറ CMI എന്നിവരെ പോലെയുള്ളവരെ മുന്നിൽ നിർത്തി സ്ഥാപിച്ച സഭാ കോടതിയുടെ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് ബിഷപ്പ് തട്ടിലിന്റെ അനൗദോഗികമായ ഫോൺ സംഭാഷണത്തിലൂടെയുള്ള ഭീഷണി ഉണ്ടായത്. സഭാ സിവിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ, അതിനിടയിൽ അതിന്റെ തന്നെ വിധികർത്താവായ ബിഷപ്പ് റാഫേൽ തട്ടിലിനു ഇതുപോലെ ഫോണിലൂടെ ഭീഷണി മുഴക്കുന്നതിനു യാതൊരു അവകാശവുമില്ല, അത് തീർത്തും നിയമവിരുദ്ധമായ പ്രവർത്തിയാണ്. അതുകൊണ്ടുതന്നെയായിരിക്കണം അദ്ദേഹം രേഖ മൂലം നൽകാതെ ഫോണിലൂടെ വിളിച്ചു വര്ഗീസ് മണവാളൻ അച്ചനെ, ഉടനെ ബസിലിക്ക വിട്ടു പോകണം എന്നും അവിടെ ഇരിക്കുന്ന, നിരന്തരം അസഭ്യം വിളിച്ചുപറയുന്ന, ഫാ തര്യൻ ഞാളിയതിനെ പൂർണമായ ചുമതല ഏൽപ്പിക്കാനായി മണവാളൻ അച്ചനെ ഭീഷണിപ്പെടുത്തിയത്. അതോടൊപ്പം, ഫാ തര്യൻ ഞാളിയത് പോലീസ് സ്റ്റേഷനിൽ പോയി ഇരിക്കുകയും, പോലീസ് അവിടെ വന്നു, എറണാകുളം ബസിലിക്കയുടെ സെക്യൂരിറ്റി ഗാർഡിനെ വിളിച്ചുകൊണ്ടുപോയി സ്റ്റേഷനിൽ ഇരുത്തുകയും ചെയ്തു. രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും, എന്തിനാണ് തന്നെ സ്റ്റേഷനിൽ ഇരുത്തിയിരിക്കുന്നത് എന്ന് അദ്ദേഹത്തോട് പറയാത്തതുകൊണ്ട്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ വിളിക്കുകയും പരാതി പറയുകയും ചെയ്തപ്പോൾ മാത്രമാണ് ഒരു സ്റ്റെമെന്റ്റ് എടുക്കുന്നതിനാണ് തന്നെ വിളിച്ചുവരുത്തിയത് എന്ന് പറയുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തത്. കഴിഞ്ഞ ജനുവരി പതിനൊന്നിന്, നിയമവിരുദ്ധമായ മാർഗത്തിലൂടെ പോലീസിനെ തരാം താഴ്ന്ന ഗുണ്ടകളാക്കി ഉപയോഗിച്ച സഭാ നേതൃത്വം പോലീസിനെക്കൊണ്ട് വീണ്ടും ,നിയമാനുസ്രതം അല്ലാത്ത രീതിയിൽ ബലം പ്രയോഗത്തിലൂടെ വര്ഗീസ് മണവാളൻ അച്ചനെ അവിടെ നിന്ന് നീക്കം ചെയ്യുന്നതിനുള്ള ശ്രമമാണ് ഇന്നലെ നടത്തിയതും, ഇനി നടത്താൻ പോകുന്നതും എന്നും ബലമായി സംശയിക്കുന്നു. ഇത്തരത്തിലുള്ള നീക്കങ്ങൾക്കുറിച്ചു കേട്ടറിഞ്ഞ അല്മയമുന്നേറ്റം പ്രവർത്തകരും, വൈദികരും, ബസിലിക്ക ഇടവകങ്ങങ്ങളും പല ഇടവക വിശ്വാസികളും ഇന്നലെ നിമിഷനേരം കൊണ്ട് എത്തിച്ചേർന്നു. ബസിലിക്കയിൽ ഇന്നലെ സങ്കര്ഷത്തിനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന വിവരം അറിഞ്ഞാണ് ഇന്നലെ വിശ്വാസികൾ അവിടെ എത്തിച്ചേർന്നത്. അവിടെ എത്തിച്ചേർന്ന സഭയെ അനുകൂലിക്കുന്നു എന്ന് പറയുന്നവരും അതിരൂപത വിശ്വാസികളും തമ്മിൽ പല തവണകളായി തര്ക്കങ്ങള് ഉണ്ടായി. സാധാരണ രീതിയിൽ രാത്രി എട്ടുമണിക്ക് ഗേറ്റ് പൂട്ടപ്പെടുന്ന ബസിലിക്ക പള്ളിയിൽ, ഇന്നലെ പോലീസ് എത്തിയിട്ടും അതിനുള്ള ശ്രമങ്ങൾ നടത്താൻ തുനിഞ്ഞില്ല എന്നത് വീണ്ടും സംശയങ്ങൾക്ക് ഇട നൽകുന്നു. എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ സമാധാനപരമായ നടത്തിപ്പിന് ചുമതലയുള്ള ബിഷപ്പ് പാംപ്ലാനി രണ്ടു ദിവസമായി തലശ്ശേരിയിൽ താങ്ങുകയാണ് മാത്രമല്ല, ഇവിടത്തെ സംഘര്ഷങ്ങള് റിപ്പോർട്ട് ചെയ്യാൻ വിളിക്കുന്നവരുടെ ഫോണുകൾ എടുക്കുകയോ മറുപടി നൽകുകയോ ചെയ്യാതിരുന്നത് വളരെ ദുരൂഹമാണ്. ബിഷപ്പ് റാഫേൽ തട്ടിലിന്റെ ഭീഷണിയെത്തുടർന്ന് ഇന്നലെ ബസിലിക്കയിൽ വൈദികരും അല്മയമുന്നേറ്റ പ്രവർത്തകരും മറുപക്ഷമായ സിനഡിന്റെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന കല്ദായവാദികളും തമ്മിൽ സങ്കര്ഷം ഉണ്ടായി. പിരിഞ്ഞുപോകാനായി പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ നിന്ന സിനഡ് പക്ഷക്കാരെ അവസാനം പോലീസ് ലാത്തിവീശിയാണ് പുറത്താക്കിയത്. ഇതെല്ലം കഴിഞ്ഞു രാത്രി പത്തുമണിക്ക് ശേഷം ബിഷപ്പ് പാംപ്ലാനി, രാവിലെ പതിനൊന്നുമണി മുതൽ വിളിച്ചവ്യ്കതികളിൽ ചിലരെ പത്തുമണിക്കുശേഷം തിരിച്ചുവിളിച്ചത്. അദ്ദേഹം അവകാശപ്പെടുന്നത് പ്രകാരം, ബസിലിക്കയുടെ വിഷയത്തിൽ ബിഷപ്പ് റാഫേൽ തട്ടിലിനു ഉണ്ടായതു കൺഫ്യൂഷൻ ആണെന്നും, വര്ഗീസ് മണവാളൻ അച്ചനെ വിളിച്ചു പറഞ്ഞത് അവിവേകമായ, തെറ്റായിപ്പോയി പ്രവർത്തി ആണെന്നും അദ്ദേഹം തുറന്നു സമ്മതിച്ചതായി ബിഷപ്പ് തട്ടിലും അങ്ങനെ സമ്മതിച്ചതായി അറിഞ്ഞു. ഇന്നലെ ബിഷപ്പ് റാഫേൽ തട്ടിലും, വികാരി ബിഷപ്പ് പാംപ്ലാനിയും തര്യൻ ഞാളിയതും പോലീസും ചേർന്ന് നടത്തിയ നീക്കങ്ങളെ തക്കസമയത് ജാഗരതയോടെ ആയിരിക്കുന്ന അലമായമുന്നേറ്റ പ്രവർത്തകരും അതിരൂപതാ വൈദികരും ഒത്തുചേർന്നു നേരിട്ടതുകൊണ്ട് അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞു. തന്റെ അധീനതയിലുള്ള എറണാകുളം അങ്കമാലി മേജർ അതിരൂപത ദൈവജനത്തിന്റെ തീർത്തും ഞായമായ അവകാശങ്ങളെയും, വസ്തുനിഷ്ടമായ അഭിപ്രായങ്ങളെയും വിലമതിക്കാനോ, സ്ഥാനമേറ്റെടുത്തിട്ട് ഒരു വര്ഷത്തോളമായിട്ടും, അവരെ കേൾക്കാനോ തയ്യാറാകാത്ത ബിഷപ്പ് റാഫേൽ തട്ടിലിനോ, അദ്ദേഹം നയിക്കുന്ന ബിഷൊപ്സ് സിൻഡിനോ എറണാകുളം അങ്കമാലി അതിരൂപതയെ എന്നല്ല സീറോ മലബാർ സഭയെ മുഴുവനും, ഈ കലങ്ങിയ രാഷ്ട്രീയ അന്തരീക്ഷത്തിൽ നയിക്കുന്നതിനുള്ള കഴിവുണ്ടോ എന്ന് ബലമായി സംശയിക്കുന്നു എന്ന് അല്മായ മുന്നേറ്റ പ്രവർത്തകർ ചോദ്യമുന്നയിച്ചു. എല്ലാവരും ഈ വലിയ ആഴ്ചയിൽ വളരെ ജാഗരതയോടെ, കരുതിയിരിക്കാനുള്ള നിർദേശങ്ങൾ അലമായമുന്നേറ്റത്തിന്റെ നേതൃത്വത്തിലുള്ളവർ അണികൾക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകുന്നതായും മനസിലാക്കുന്നു. സമാധാനപൂര്ണമായി ഈ പ്രശനങ്ങൾ രമ്യമായി പരിഹരിക്കേണ്ടവർ തന്നെ ഇതിനെ കൂടുതൽ വഷളാക്കുകയും, എല്ലാ സമവായത്തിന്റെയും, പ്രശനപരിഹാരത്തിന്റെയും മാർഗങ്ങളെ സാധയതകളെ വഴിയടച്ചുകളയുന്ന പ്രവർത്തനരീതികളെ ആണ് ഈ ദിവസങ്ങളിൽ കാണുന്നത്. ഏവരും ജാഗ്രതയോടെ ആയിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *