ഹൃദയം തൊട്ട് പത്മഭൂഷൺ ; പെരിയ നേട്ടങ്ങളിൽ പെരിയപ്പുറം.
വൈകിട്ട് അഞ്ചിനാണ് ലിസി ആശുപത്രി കാർഡിയോളജി തൊറാസിക് സർജറി മേധാവിയായ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ ഫോണിലേക്ക് കലക്ടര് എൻ.എസ്.കെ.ഉമേഷ് വിളിക്കുന്നത്. ഡൽഹിയിൽ ആഭ്യന്തര മന്ത്രാ ലയത്തിൽ നിന്നു വിളിക്കും.ഡോക്ടറുടെ ഫോൺ നമ്പർ കൊടുക്കു കയാണെന്ന് പറഞ്ഞു. വൈകാ തെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഫോണെത്തി, പത്മഭൂഷൺ നേട്ടത്തിന്റെ സന്തോഷവാർത്ത അറിയിച്ചു. ടെലിവിഷനിൽ ഫ്ലാഷ് മിന്നിയ തോടെ ഡോക്ടറുടെയും കുടും ബാംഗങ്ങളുടെയും ഫോണിനു വിശ്രമില്ലാതായി. പത്മഭൂഷൺ വാർത്തയെത്തുമ്പോൾ ഭാര്യ ജെയ്ലിയും മക്കളായ ഡോ. ജോസഫ് ജോസ് പെരിയപ്പുറവും ജോണും മരുമകൾ ഡോ.മെറിനും വീട്ടിലു ണ്ടായിരുന്നു. കേക്ക് മുറിക്കാനും മധുരം പങ്കിടാനും സമയമില്ലാത്തവിധം ഫോണുകളുടെ തിരക്ക്.
ഇതിനിടെ മെറിൻ ഓൺലൈനാ യി മധുരം ഓർഡർ ചെയ്തു. മറൈൻഡ്രൈവിലെ പൂർവ ഓഷ്യാന ഫ്ലാറ്റിന്റെ വാതിൽ കട ന്ന് കായൽക്കാറ്റ് പോലെ ആഹ്ലാദത്തിരകൾ. 2011 ലാണ് ഡോ.ജോസ് ചാക്കോയ്ക്ക് പത്മശ്രീ പുരസ്കാരം കിട്ടുന്നത്. കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത് 2003 ലാണ്. ഇപ്പോൾ. ഡോക്ടർ ജോസ് ചാക്കോ ചെയർമാനായ ഹാർട്ട് കെയർ ഫൗണ്ടേഷൻ സാധാര ണക്കാരുടെ ഹൃദയശസ്ത്രക്രിയ രംഗത്താണ് സജീവമായി പ്രവർത്തിക്കുന്നത്.